തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയുടെ വികസനത്തിന് ഉടൻ ജനകീയ കൂട്ടായ്മ രൂപീകരിക്കുമെന്ന് കെ.എ.ആൻസലൻ എംഎൽഎ. ആശുപത്രിക്കായി ജനകീയ നിധി ഉണ്ടാക്കണമെന്നും ആദ്യസംഭാവനയായി ഒരുലക്ഷം രൂപ നൽകുമെന്നും സേവാ സാധനാ സമിതി. മനോരമ ന്യൂസ് ലോക്കൽ കറസ്പോണ്ടന്റ് നാട്ടുക്കൂട്ടത്തിലാണ് ജനകീയ പങ്കാളിത്തത്തോടെ ആശുപത്രി വികസനത്തിന് വഴിതുറന്നത്. നാട്ടുകൂട്ടം ഇന്ന് വൈകുന്നേരം അഞ്ചരയ്ക്ക് കാണാം.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയുടെ ഉൾപ്പടെ ജില്ലയിലെ വിവിധ ആശുപത്രികളുടെ പരാധീനതകൾ മനോരമ ന്യൂസ് ലോക്കൽ കറസ്പോണ്ടന്റിലൂടെ ജനശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. അതിന്റെ തുടർച്ചയായിരുന്നു നാട്ടുകൂട്ടം. കൂടുതൽ പ്രശ്നങ്ങൾ നാട്ടുകാർ ചൂണ്ടിക്കാട്ടി. നാടിന്റെ പ്രശ്നങ്ങൾ ശ്രദ്ധയോടെ മനസിലാക്കിയ എംഎൽഎ പരിഹാരത്തിനായി മുന്നിട്ട് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചു
വിവിധ സന്നദ്ധസംഘടനകൾ ആശുപത്രിയിൽ സേവന പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും അവർക്ക് ഒന്നിക്കാനുള്ള വേദികൂടിയായി നാട്ടുക്കൂട്ടം. നാടിന്് വേണ്ടി ഒന്നിക്കാൻ സന്നദ്ധതയും പ്രകടിപ്പിച്ചു.
ട്രോമാ കെയർ യൂണിറ്റും ബ്ലഡ് ബാങ്കും ഉടൻ സ്ഥാപിക്കുമെന്നും എം.എൽ.എ അറിയിച്ചു