സിൻഡിക്കറ്റ് അംഗം വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് , കേരള സർവകലാശാല വൈസ് ചാൻസലർ, ഇന്ന് നടത്താനിരുന്ന അക്കാദമിക്ക് കൗൺലിൽ യോഗം റദ്ദുചെയ്തു. വി.സി.പറയുന്നത് പച്ചക്കള്ളമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ. വിസിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് സിൻഡിക്കേറ്റിലെയും സെനറ്റിലെയും ഭരണ പ്രതിപക്ഷ അംഗങ്ങൾ.
സിപിഎം നേതാവും സിൻഡിക്കേറ്റ് അംഗവുമായ എ.എ.റഹീമിനെതിരെയാണ് വൈസ് ചാൻസലർ ഡോ.കെ.എസ്. രാധാകൃഷ്ണൻ ഗുരുതരമായ ആരോപണം. ഉയർത്തിയത്.എ.എ.റഹിം പരസ്യമായി വധഭീഷണി മുഴക്കിയെന്ന് വിസി വാർത്താകുറിപ്പിലൂടെ അറിയിച്ചു. അതിനാൽമതിയായ പൊലീസ് സംരക്ഷണം ലഭിക്കുന്നത് വരെ അക്കാദമിക്ക് കൗൺസിൽയോഗം നടത്താനാവില്ലെന്നാണ് വിസിയുടെ നിലപാട്. വിസിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് ഭരണകക്ഷിയിലെ സിൻഡിക്കേറ്റ് അംഗങ്ങൾ രംഗത്തെത്തി.
ഇതിനോട് യോജിച്ചുകൊണ്ട് പ്രതിപക്ഷവും വിസിക്കെതിരെ നിലപാടെടുത്തിരിക്കുകയാണ്. ഗവർണ്ണരെ കാണ്ട് പരാതി ഉന്നയിക്കാനാണ് , ഭരണ , പ്രതിപക്ഷ അംഗങ്ങളുടെ തീരുമാനം.