മാലിന്യ സംസ്കരണത്തിനും ഭവന പദ്ധതിക്കും പ്രാധാന്യം നൽകി തിരുവനന്തപുരം നഗരസഭയുടെ ബജറ്റ്. എന്‍റെ നഗരം സുന്ദരനഗരം പദ്ധതിക്ക് ബജറ്റില്‍ 20 കോടി രൂപ വകയിരുത്തി. 1053 കോടി 15 ലക്ഷം രൂപ വരവും, 988 കോടി 96 ലക്ഷം രൂപ ചെലവുമാണ് പ്രതീക്ഷിക്കുന്നത്. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ബജറ്റ് അവതരിപ്പിച്ചു.
പ്ലാസ്റ്റിക് കാരിബാഗ് നിരോധനം നടപ്പാക്കിയനഗരസഭ സമ്പൂർണ പ്ലാസ്റ്റിക് നിരോധനത്തിനാണ് ഒരുങ്ങുന്നത്. ഈ ലക്ഷ്യം മുന്നിൽകണ്ടുകൊണ്ടുകൂടിയാണ് മാലിന്യസംസ്കരണത്തിന് ബജറ്റിൽ പ്രാധാന്യം നൽകിയത്.
എന്റെ നഗരം സുന്ദരനഗരം പദ്ധതിക്ക് 20 കോടിരൂപയാണ് ബജറ്റിൽ വകയിരുത്തിയത്. പ്ലസ്റ്റിക് ബധൽ നിർമാണയൂണിറ്റുകൾ ആരംഭിക്കാൻ 2.5 കോടിയും. ഭൂരഹിതരായവർക്ക് ഭൂമികണ്ടെത്തി വീട് നിർമിക്കുന്നതിനായി 37 കോടിരൂപയും മാറ്റിവച്ചു. സ്ത്രീ സുരക്ഷ, പട്ടികജാതിമേഖലയിലെ വികസനം എന്നിവയ്ക്കും ബജറ്റിൽ പ്രാധാന്യമുണ്ട്. പട്ടികജാതി മേഖലയിലെ അടിസ്ഥാനസൗകര്യവികസനത്തിന് 10 കോടി നീക്കിവച്ചു. ആശുപത്രികളുടെ നവീകരണത്തിന് മൂന്ന്കോടിയും മിനി കൂടിവെള്ള പദ്ധതിയ്ക്ക് 20 കോടിയും വകയിരുത്തി.വിനോദ സഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസസൗകര്യം ലഭ്യമാക്കാനുള്ള അനന്തപുരി ടൂറിസ്റ്റ് ഹബ് പദ്ധതിയും ബജറ്റിലുണ്ട്. 27,28 തീയതികളിലാണ് പൊതു ചർച്ച