കാഞ്ഞിരപ്പള്ളിയിൽ കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കോടതി ഉത്തരവ് നടപ്പാക്കിയതോടെ പെരുവഴിയിലായ രോഗിയായ അമ്മയ്ക്കും മകള്‍ക്കും നാടിന്റെ കൈത്താങ്ങ്. ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ കാഞ്ഞിരപ്പള്ളി ജമാത്തിന്റെ നേതൃത്വത്തിൽ ബബിതയ്ക്കും മകൾക്കും താൽക്കാലികമായ വീടു നൽകി. സ്വന്തമായ വീടും സ്ഥലവും നൽകാൻ സുമനസുകളുടെ കൂടി സഹകരണം പ്രതീക്ഷിച്ച് നാട്ടുകർ ശ്രമം തുടങ്ങി.
കുടിയൊഴിപ്പിക്കലിനെ തുടർന്ന് തെരുവിലേയ്ക്ക് ഇറങ്ങേണ്ടി വന്ന ബബിതയ്ക്കും മകൾക്കും ഇനി സ്വസ്ഥമായി ഉറങ്ങാം. ഇടിഞ്ഞുവീഴാറായ ഒറ്റമുറി ഷെഡിൽ പകച്ചു കഴിഞ്ഞിരുന്ന ആ ദിവസങ്ങൾ ഇനി മറക്കാം. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതോടെ ജമാഅത്ത് ഭാരവാഹികളും കാഞ്ഞിരപ്പള്ളി എസ്ഐ എ.എസ്.അൻസലും പൂതക്കുഴിയിലുള്ള പുതിയ വാടക വീട്ടിലേക്ക് ഇരുവരെയും എത്തിച്ചു. സഹായിച്ചവർക്കെല്ലാം നന്ദിപറഞ്ഞ് ബബിത
പലചരക്ക് സാധനങ്ങളും അത്യാവേശം വേണ്ട വീട്ടുസാധനങ്ങളും പൊലീസാണ് എത്തിച്ചുനൽകിയത്. കൂടുതൽ പേരുടെ സഹായം കൂടി സമാഹരിച്ച് ഇരുവർക്കും സ്വന്തമായം വീടും സ്ഥവും ഒരുക്കാനാണ് നാട്ടുകാരുടെ തീരുമാനം. ചലച്ചിത്രമേഖലയിൽ നിന്നുൾപ്പെടെ. ഒട്ടേറപേർ ഇതിനോടകം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കോടതി ഉത്തരവിനെതുടർന്ന് ബബിതയെയും മകളെയും കുടിയൊഴിപ്പിച്ചത്.