തിരുവനന്തപുരത്തു നടക്കുന്ന ദേശീയ നാടകോത്സവത്തിൽ പ്രേഷകശ്രദ്ധനേടി ഔട്ട് കാസ്റ്റ്. ശരൺകുമാർ ലിംബാള രചിച്ച നാടകം രാജ്യത്തെ ദലിത് ജീവിതങ്ങളുടെ കഥയാണ് പറഞ്ഞത്. ബീഹാറിലെ രാഗയാണ് നാടകം അരങ്ങിലെത്തിച്ചത്.
മറാത്തി സാഹിത്യകാരൻ ശരണ്‍കുമാർ ലിബാളയുടെ ആത്മകഥയായിരുന്നു ഔട്ട്കാസ്റ്റിന്റെ അവലംബം. വളച്ചുകെട്ടലുകളില്ലാതെ നാടകം ദലിത് ജീവിതങ്ങളുടെ കഥയാണ് പറഞ്ഞത്. ഒരു സമൂഹം ജാതിയമായി വേർതിരിക്കപ്പെടുന്നതും അവരുടെ ദാരിദ്രവുമെല്ലാം അരങ്ങിലെത്തി.
ദലിത് ജീവിതങ്ങളുടെ വേദന, നിസഹായാവസ്ഥ, മരണം, കഷ്ടപ്പാടുകൾ. ഇവയ്ക്കെല്ലാം ഒരേമുഖമാണെന്ന് നാടകം ചൂണ്ടിക്കാട്ടുന്നു. തെരുവിന്റെ ഭാഷയും ചടുലപ്രതികരണങ്ങളുമായി കഥാപാത്രങ്ങൾ അരങ്ങിൽ നിറഞ്ഞു.
അവിശ്വസിനീയമെന്ന് നാഗരീകർക്ക് തോന്നാവുന്ന പീഡനങ്ങളുടെ പരമ്പര, എത്രകഴുകിയാലും കറമായാത്ത ജാതീയ സ്പർദ്ദ, പലയിടത്തും ദലിത് വിഭാഗം നേരിടുന്ന വെല്ലുവിളികൾ അരങ്ങലെത്തിക്കുകയാണ് ചെയ്തതെന്ന് നാടകത്തിന്റെ അണിയറപ്രവർത്തകർ.