പാലക്കാട് ഐഐടിക്ക് സ്ഥിരം ക്യാംപസ് നിർമിക്കാനുളള നടപടികൾ തുടങ്ങി. ശിലാസ്ഥാപന ചടങ്ങ് അടുത്തയാഴ്ച നടക്കും. എം.ബി. രാജേഷ്്് എം.പി.യുടെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപീകരണ യോഗം ചേർന്നു.
ഇരുപതിന് ശിലാസ്ഥാപനം നടത്തുന്നതിനാണ് തീരുമാനമെങ്കിലും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിന്റെ സൗകര്യം കൂടി പരിഗണിച്ചേ അന്തിമതീരുമാനമെടുക്കു. കേന്ദ്രമന്ത്രിക്ക് എത്താൻ കഴിയുന്ന ദിവസം ശിലാസ്ഥാപനം നടത്തിയാൽ മതിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. എന്നിരുന്നാലും ഒരുക്കങ്ങൾ ക്രമീകരിക്കുന്നത് വിപുലമായ സ്വാഗതസംഘം രൂപീകരണയോഗം െഎെഎടിയുടെ താൽക്കാലിക ക്യാംപസിൽ ചേർന്നു. എം.ബി.രാജേഷ് എംപി. കലക്ടർ പി.മേരിക്കുട്ടി, ഐഐടി ഡയറക്ടർ പ്രഫ. പി.ബി.സുനിൽകുമാർ എന്നിവരും തദ്ദേശപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. കഞ്ചിക്കോട് വെസ്റ്റിൽ സർക്കാർ ഏറ്റെടുത്ത 504 ഏക്കർ സ്ഥലത്താണ് സ്ഥിരം ക്യാംപസ് നിർമിക്കുന്നത്.
മൂവായിരം കോടി രൂപ ചെലവഴിക്കുന്ന പദ്ധതിയുടെ പ്രോജക്റ്റ് റിപ്പോർട്ട് കേന്ദ്ര മാനവശേഷിമന്ത്രാലയം അംഗീകരിച്ചു. നിലവിൽ അഹല്യക്യാംപസിലാണ് െഎെഎടി വിദ്യാർഥികൾക്ക് താൽക്കാലിക പഠനം കേന്ദ്രം ഒരുക്കിയിരിക്കുന്നത്. രണ്ടു ബാച്ചുകളിലായി 240 വിദ്യാർഥികൾ പഠിക്കുന്നു.