കാട്ടാനശല്യത്തില്‍ പൊറുതിമുട്ടുകയാണ് കാസർകോട് ബളാൽ പഞ്ചായത്തിലെ കമ്മാടി കോളനി. പകൽ പോലും വീടുകൾക്ക് ചുറ്റും തീകുണ്ഡം ഒരുക്കിയാണ് കോളനിക്കാർ കാട്ടാനയെ തുരുത്തുന്നത്.
കമ്മാടി കോളനിയില്‍ ഞങ്ങളെത്തുമ്പോഴേത്തെ കാഴ്ച്ചയാണിത്. തലേദിവസം ഇറങ്ങിയ കാട്ടാന കൂട്ടം തിരികെ മലകയറാത്തതിനെ തുടർന്നാണ് പകൽ പോലും വീടുകൾക്ക് ചുറ്റും തീയിട്ടിരിക്കുന്നത്. കോളനിക്ക് ചുററുമുള്ള തെങ്ങിൻ തോപ്പുകളിലും റബർ തോട്ടങ്ങളിലും കാട്ടാനകളുടെ പരാക്രമങ്ങളുടെ ബാക്കി ഇങ്ങിനെ കിടക്കുന്നുണ്ട്. കേരള കർണാടക അതിർത്തിയോട് ചേർന്നുള്ള കോളനിക്കാർ പരാതിയുമായി പലവട്ടം വനം വകുപ്പിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
തൊട്ട് മുന്നിൽ കാട്ടാനകളെ കണ്ടതിന്റെ നടക്കും പലർക്കും വിട്ടൊഴിയുന്നുമില്ല. ചുറ്റും സോളാർ ഫെൻസിങ് നിർമ്മിച്ച് കാട്ടാനകളിറങ്ങുന്നത് തടയണമെന്നാണ് കോളനിക്കാരുടെ ആവശ്യം