കൊടുംവരൾച്ചയിൽ ദാഹജലത്തിനായി നെട്ടോട്ടമോടുകയാണ് വന്യമൃഗങ്ങളും. വനംവകുപ്പ് കൃത്രിമ ജലസംഭരണിയുണ്ടാക്കി മൃഗങ്ങൾക്ക് കുടിവെളളം നൽകുന്ന സ്ഥിയാണിപ്പോൾ. അട്ടപ്പാടിയോട് ചേർന്നുകിടക്കുന്ന തമിഴ്നാട് വനമേഖലയിലെ കാഴ്ചകളിലേക്ക്.
മൃഗങ്ങളെ കാണാൻ കൗതുകമുണ്ടെങ്കിലും വരൾച്ചയുടെ വേദനിപ്പിക്കുന്ന കാഴ്ചയാണിത്. കാട്ടിലേക്ക് ടാങ്കർ ലോറിയിൽ വെളളം എത്തുന്നതും കാത്തിരിക്കുകയാണ് മൃഗങ്ങളെല്ലാം.കൃത്രിമ ജലസംഭരണിയിൽ നിറയ്ക്കുന്ന വെളളത്തിനായി പിന്നീട് തിരക്കോട് തിരക്ക്.വരിവരിയായി കാട്ടാനകളെത്തും. തുളളിവെളളം പോലും പാഴാക്കാതെ കുടിയും കുളിയുമെല്ലാം മിതമായ രീതിയിൽ.
കാട്ടുപോത്തുകളും മാൻകൂട്ടങ്ങളും ഒാടിയെത്തുന്നു. ജലസംഭരണിയോട് ചേർന്നുളള സ്ഥലങ്ങളാണ് ഇപ്പോൾ എല്ലാവരുടെയും താവളം. ഉൾക്കാടുകളിൽ കാട്ടുതീ പടർന്നതും തീറ്റയും വെളളവുമില്ലാത്തതും മൃഗങ്ങളെ പട്ടിണിയിലാക്കി. ദിവസേന െവളളവുമായെത്തുന്ന വനംജീവനക്കാരാണിപ്പോൾ മൃഗങ്ങളുടെ ഉറ്റചങ്ങാതിമാർ.