വേനൽ കടുത്തതോടെ കാസർകോടിന്റെ തെക്കൻ േമഖലകളിൽ വന്യജീവികൾ ഇരകള്‍ തേടി നാട്ടിലിറങ്ങുന്നത് പതിവാകുന്നു. കുറുക്കനും കാട്ടുപൂച്ചയും അടക്കമുള്ള ജീവികളാണ് നാട്ടിലിറങ്ങി ഇരതേടുന്നത്.
തൃക്കരിപ്പൂർ കോയങ്കരയിലെ കെ.പി മുഹമ്മദിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ കാട്ടുപൂച്ചയാണിത്. സമീപത്തെ മലയിൽ നിന്നും ഇരതേടിയാണ് കോഴിക്കൂട്ടിലെത്തിയത്. ഏതാണ്ട് കോഴികളെയെല്ലാം കൊന്ന് തിന്നതോടെ പുറത്തിറങ്ങാൻ കഴിയാതെയായി. ബഹളം കേട്ടുണർന്ന വീട്ടുകാരാവട്ടെ ഭീകര ജീവിയെ കണ്ടു നിലവിളിച്ചു. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് അധികൃതരാണ് പൂച്ചയാണെന്ന് തിരിച്ചറിഞ്ഞത്
വെള്ളമില്ലാതായതോടെ ഉരകങ്ങളും ചെറു പക്ഷികളും കാട് വിട്ടു നാട്ടിലേക്ക് ചേക്കേറുകയാണ്.ഇവയെ ആഹരിക്കുന്ന മൃഗങ്ങളും പിറകെ നാട്ടിലെത്തുന്നുവെന്നാണ് വനം വകുപ്പും അധികൃതർ പറയുന്നത്. ഒപ്പം ഇത്തരം ജീവികളുടെ വാസസ്ഥലമായ കുറ്റിക്കാടുകൾക്ക് തീയിടുന്നതും മൃഗങ്ങളെ കാടിറങ്ങാൻ പ്രരിപ്പിക്കുന്നുവെന്നും ചൂണ്ടികാണിക്കുന്നു.