വേനൽച്ചൂടകറ്റാൻ മധുരമൂറും തണ്ണിമത്തൻ കഴിക്കണമെന്നുണ്ടെങ്കിൽ കോഴിക്കോട് മാവൂരിലെ എ.എൻ.മരയ്ക്കാറുടെ പാടത്തേക്ക് ചെന്നാൽ മതി. ഏക്കറുകണക്കിന് വ്യാപിച്ചുനിൽക്കുകയാണ് തണ്ണിമത്തന്റെ ലോകം.
അകക്കാമ്പിൽ മധുരം നിറച്ച് ഈ വിളഞ്ഞുനിൽക്കുന്നവയൊക്കെയും ഒരു അൻപത്തിനാലുകാരന്റെ അധ്വാനമാണ്. തണ്ണിമത്തൻ കേരളത്തിലും സുലഭമായി വിളയുമെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഈ പാടം. നാലാമത്തെ വർഷമാണ് മരയ്ക്കാർ തണ്ണിമത്തൻ കൃഷിയിൽ വിജയിച്ചത്. കറാച്ചി വിത്തുകളാണ് തിരഞ്ഞെടുക്കുക.. പൂർണമായും ജൈവ രീതിയിലാണ് കൃഷി.
വിഷമില്ലാത്ത മധുരം വാങ്ങാൻ ദിവസവും നിരവധി പേർ ഇവിടേക്കെത്തും. ദിവസവും പതിനായിരും രൂപ വരെയാണ് വരുമാനം. കാർഷികമികവിന് നിരവധി അംഗീകാരങ്ങളും ഈ കൃഷിയിടത്തിലേക്കെത്തി.