കണ്ണൂർ യൂണിവേഴ്സിറ്റി മാനന്തവാടി ക്യംപസിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ ശുദ്ധജലമില്ലാത്തതിൽ പ്രതിഷേധിച്ച് വിദ്യാർഥികളുടെ അനിശ്ചിതകാലസമരം. വർഷങ്ങളായുള്ള പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടികൾ ഇന്നലെമുതൽ ക്യാംപസിന് മുൻപിൽ സമരം ആരംഭിച്ചത്.
കുടിക്കാൻപോലും ശുദ്ധജലമില്ലെന്നാണ് കുട്ടികളുടെ പരാതി. ഇതിനുമുൻപും നിരവധിതവണ സമരങ്ങൾ ചെയ്തിരുന്നെങ്കിലും ഫലമുണ്ടായില്ല. വെള്ളമില്ലാത്തതിനാൽ ഒന്നാംവർഷ വിദ്യാർഥികൾ വാടകയ്ക്ക് വീടുകളെടുത്താണ് താമസിക്കുന്നത്. ഇത് കുട്ടികളിൽ അധിക സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുന്നു. കൂടാതെ സുരക്ഷാ പ്രശ്നങ്ങളും അഭിമുഖീകരിക്കണം. കെട്ടിടമുണ്ടെങ്കിലും മറ്റ് പ്രാഥമിക സൗകര്യങ്ങളൊന്നുംതന്നെ ഹോസ്റ്റലിൽ ഒരുക്കിയിട്ടില്ലെന്നാണ് പരാതി.
എടവക പഞ്ചായത്ത് പ്രസിഡന്റും മാനന്തവാടി താഹസിൽദാറും ഇന്നലെ വിദ്യാർഥികളുമായി ചർച്ച നടത്തിയിരുന്നു. എങ്കിലും സമരത്തിൽനിന്ന് പിൻമാറാൻ കുട്ടികൾ തയ്യാറായില്ല.