കുടിവെള്ളത്തിനായി നെട്ടോട്ടമോടി 350 മനുഷ്യജീവിതങ്ങൾ. കോഴിക്കോട് കോടഞ്ചേരി വട്ടച്ചിറ ആദിവാസിക്കോളനിയിലാണ് ഈ ദുരിതക്കാഴ്ച. കാടിനുള്ളിലെ ഉറവകളിലെ വെള്ളമാണ് ഇപ്പോൾ ഇവരുടെ ജീവൻ നിലനിർത്തുന്നത്. കോളനിയിലേക്കുള്ള കുടിവെള്ള പമ്പിങ് നിലച്ച് ആറുമാസം പിന്നിട്ടു.
സോട്ട് കെമ്പി കെമ്പി പറഞ്ഞതനുസരിച്ച് ഇവർ വെള്ളമെടുക്കുന്ന സ്ഥലം കാണാനായി ഞങ്ങൾ മലകയറി. ഒരുകിലോമീറ്റർ അകലെ മലമുകളിലാണ് കോളനിയുടെ കുടിനീരുറവ. ഹോൾഡ് പിടുസി മലമുകളിൽ നിന്നും ഈ വെള്ളം ചെറിയ പൈപ്പിലൂടെ വലിച്ചെടുത്താണ് ഇവർ ജീവിതം തള്ളിനീക്കുന്നത്.
സോട്ട് അംബിക ചാലിപ്പുഴയിൽ നിന്ന് കോളനിയിലേയ്ക്ക് വെള്ളമെത്തിക്കാനായി രണ്ടു കിലോമീറ്റർ അകലെ പീടികപ്പാറയിൽ പമ്പ് ഹൗസും ടാങ്കുമുണ്ട്. പക്ഷേ പമ്പ് ഹൗസിന് താഴുവീണിട്ട് മാസങ്ങൾ ഏറെയായി. പമ്പ് ഹൗസിലെ വൈദ്യുതി ബില്ലും പമ്പ് ഓപ്പറേറ്ററുടെ ശമ്പളവും സംബന്ധിച്ച് ഗ്രാമപഞ്ചായത്തും, ആദിവാസിക്ഷേമ വകുപ്പും തമ്മിലുള്ള വടം വലിയാണ് വട്ടച്ചിറക്കാരുടെ കുടിവെള്ളം മുട്ടിച്ചത്. ക്യാമറമാൻ രവിചന്ദ്രസാഗറിനൊപ്പം.