മഴവെളളം സംഭരിക്കാൻ മുന്നൊരുക്കവുമായി കുളങ്ങളുടെ നവീകരണം. പാലക്കാട് വടകരപ്പതിയിലാണ് സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെ മാതൃകാ പദ്ധതി നടപ്പാക്കുന്നത്.
വരൾച്ചാക്കാലത്ത് മാത്രമല്ല , പാലക്കാട് ജില്ലയിൽ മഴക്കാലത്തുപോലും വെളളത്തിന് കുറവ് നേരിടുന്നയിടമാണ് വടകരപ്പതി. കർഷകർ മാത്രമുളള കിഴക്കൻമേഖലയിൽ കുളങ്ങളാണ് പ്രധാന ജലസ്രോതസ്. വറ്റിവരണ്ട കുളങ്ങൾ നവീകരിക്കുകയാണിവിടെ. എന്നെങ്കിലും മഴപെയ്താൽ കുളം നിറയണം. കൂടുതൽ വെളളത്തെ സംഭരിക്കാൻ ശാസ്ത്രീയമായ രീതിയിലാണ് നവീകരിക്കൽ. കുളത്തിൽ നിറയുന്ന വെളളം മണ്ണിനടിയിലൂടെ ഒഴുകിപോകാതിരിക്കാൻ അടിയണ നിർമിച്ചു. ഏറ്റവും വെളളമില്ലാത്ത കാലത്തും നീരുറവയുണ്ടാകാൻ മറ്റൊരു ചെറിയ കുളം കൂടി ക്രമീകരിച്ചതും പ്രത്യേകതയാണ്്. തിരുവനന്തപുരത്തെ സെന്റ്ർഫോർ എർത്ത്്സയൻസ് സ്റ്റഡീസ് പൊതുസ്ഥലത്ത് നടപ്പാക്കുന്ന ആദ്യത്തെ പദ്ധതിയാണിത്.
സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രവൃത്തികൾ. നിരവധി സ്വകാര്യസ്ഥാപനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ നവീകരിക്കൽ രീതി പരിസ്ഥിതിക്ക് അനുയോജ്യമാണ് എന്നതാണ് പ്രത്യേകത.