വട്ടച്ചിറ കോളനിയിലെ മിക്ക വീടുകളുടേയും പണി പാതിവഴിയിലാണ്. പണം വാങ്ങി കരാറുകാരൻ മുങ്ങിയതോടെയാണ് വീടുകളുടെ നിർമാണം നിലച്ചത്. ഞങ്ങൾ എത്തുമ്പോൾ വീട്ടുമുറ്റത്തെ പുല്ല് ചെത്തുന്ന തിരക്കിലായിരുന്നു മനോജ്. ആദിവാസി ക്ഷേമപദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് വർഷം മുമ്പാണ് മനോജിന് വീട് നിർമ്മിച്ച് നൽകിയത്.
വീടെന്ന പേരുണ്ടെന്നുമാത്രം വാതിലോ, ജനൽപ്പാളികളോ ഉൾപ്പെടെ ഒരു അടച്ചുറപ്പുമില്ല. ആകെയുള്ള സുരക്ഷിതത്വം വാതിൽപ്പടിയിൽ മനോജ് ചാരിവക്കുന്ന ഈ പലകകൾ മാത്രം. ശുചിമുറിയുടെ പണിപോലും പൂർത്തിയാക്കിയിട്ടില്ല. വീട് സുരക്ഷിതമല്ലെന്ന് പറഞ്ഞ് മനോജിന്റെ കുടുംബം ഭാര്യ ഉഷയുടെ വീട്ടിലേക്ക് താമസം മറി. കൂലിപ്പണിക്കാരനായ മനോജ് ഇടക്കിടെ ഇങ്ങനെ വന്ന് വീടും പരിസരവും വൃത്തിയാക്കി മടങ്ങും. ഇത് മനോജിന്റെ മാത്രം ദുരിതമല്ലകോളനിയിലെ മിക്ക കുടുംബങ്ങളുടെയും സ്ഥിതിയാണ്.