കണക്കിന്റെ കാര്യം പറഞ്ഞൽ ഇത്തവണയും മലപ്പുറത്ത് ഐക്യജനാധിപത്യമുന്നണി സ്ഥാനാർഥി ജയിക്കണം. എന്നാൽ , 2014 ലെ കണക്കിൽ വോട്ട് കുറഞ്ഞാൽ ലീഗിനത് രാഷ്ട്രീയപരാജയമാകും. സ്ഥനാർഥി ജയിച്ചാലും രാ·ഷ്ട്രീയം തോറ്റെന്ന് എതിരാളികൾ പറയും. മലപ്പുറത്തെ കണക്കിലെ കളികളിലേക്ക്
ഏഴാണ് നിയമസഭാ മണ്ഡലങ്ങൾ. വേങ്ങര, മലപ്പുറം , കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട , വള്ളിക്കുന്ന്. 2014ൽ ഏഴു ം എണ്ണിക്കഴിഞ്ഞപ്പോൾ ഇ.അഹമ്മദിന് സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം.ഒരുലക്ഷത്തി തൊണ്ണൂറ്റിനാലായിരത്തിഏഴുനൂറ്റിമുപ്പത്തിയൊന്പത്. രണ്ടു വർഷം കഴിഞ്ഞ് നിയമസഭാതിരഞ്ഞെടുപ്പ് എത്തിയപ്പോൾ കഥയാകെ മാറി. ലീഗ് കോട്ടകളിൽ പാർട്ടി സ്ഥനാർഥികളുടെ വോട്ട് കുത്തനെ വീണു. പലയിടത്തും തോൽവിയുടെ വക്കത്തെത്തി.
ജില്ലയിൽ തന്നെ രണ്ടു മണ്ഡലങ്ങളിൽ ഐക്യജനാധിപ്ത്യ മുന്നണി സ്ഥാനാർഥികൾ പരാജയം ഭക്ഷിച്ചു. പെരിന്തൽമണ്ണയിലെ പതിനായിരത്തിലധികം ഭൂരിപക്ഷം 579ലേക്ക് ഇടിഞ്ഞപ്പോൾ മഞ്ഞളാംകുഴി അലിയുടെ നെഞ്ചിടിപ്പ് കൂടി. കുഞ്ഞാലിക്കുട്ടി എക്കാലവും ജയിച്ച വേങ്ങരയിലും നാലായിരത്തിലധികം വോട്ട് കുറഞ്ഞു. മങ്കടയിൽ 1500 വോട്ടിന്റെ മാത്രം ഭൂരിപക്ഷം അഹമ്മദ് കബീറിന്.
മൊത്തം കണക്ക് കൂട്ടിയാൽ ഇരുതിരഞ്ഞെടുപ്പുകൾക്കുമിടയിൽ യുഡി എഫിന്റെ എഴുപത്താറായിരം വോട്ട് ചോർന്നു പോയി. 2016 ലെ മാത്രം കണക്ക് പറഞ്ഞാൽ ഐക്യജനാധിപത്യസ്ഥാനാർഥിക്ക ് ഒന്നേകാൽ ലക്ഷത്തിനടുത്ത് വോട്ടിന് ജയിക്കാം. ജയവും തോൽവിയും ഉറപ്പിച്ചാൽ പിന്നെ മത്സരം വെറുതെയാകും. അങ്ങിനെയങ്കിൽ ഒന്നേകാൽ ലക്ഷം കുറയാം ,കൂടാം രണ്ടായാലും പിന്നെ രാ·ഷ്ട്രീയം പറയേണ്ടിവരും മുന്നണികളും പാർട്ടികളും