വരൾച്ച രൂക്ഷമായതോടെ കാടിറങ്ങി മറയൂരിലെ ജനവാസമേഖലയില്‍ എത്തിയ രണ്ട് കാട്ടുപോത്തുകൾ ചത്തു. പ്രദേശത്തെ കൃഷിയിടങ്ങളിലാണ് തൊട്ടടുത്ത ദിവസങ്ങളിൽ രണ്ട് കാട്ടുപോത്തുകളുടെ ജഡം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.
ചിന്നാർ വനത്തിലെ ജലസ്രോതസ്സുകളെല്ലാം വറ്റിവരണ്ടതോടെയാണ് വന്യമൃഗങ്ങൾ കാടിറങ്ങി തുടങ്ങിയത്. കാട്ടുപോത്തും കാട്ടാനകളും സ്ഥിരമായി മറയൂരിലെ ജനവാസമേഖലയിലെത്തും. വ്യാപകമായി കൃഷി നശിപ്പിക്കുന്നതും പതിവാണ്. കഴിഞ്ഞ ഒരാഴ്ചയായി ഇരുപത്തഞ്ചിലേറെ കാട്ടുപോത്തുകളാണ് പ്രദേശത്തെ കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുന്നത്. ഇതിൽ രണ്ടെണത്തിന്റെ ജഡമാണ് കണ്ടെത്തിയതും. ഞായറാഴ്ച രാവിലെ പള്ളനാട് സ്വദേശി അന്തോണി മുത്തുവിന്റെ കാപ്പിതോട്ടത്തിലാണ് പതിനൊന്ന് വയസ്പ്രായം വരുന്ന കാട്ടുപോത്തിന്റെ ജഡം കണ്ടെത്തിയത്. കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ച സോളാര്‍ വേലിയില്‍ കൂരുങ്ങിയ നിലയിലായിരുന്നു ജഡം. തിങ്കളാഴ്ച മറയൂര്‍ മംഗളം പാറയ്ക്ക് സമീപമാണ് ഒരു വയസ് പ്രായമായ കാട്ടുപോത്തിനെ ചത്ത നിലയില്‍ കണ്ടത്. തേക്കടി ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ.അബ്ദുള്‍ സത്താഹിന്റെ നേതൃത്വത്തിൽ പോസ്റ്റ് പോസ്റ്റുമോർട്ടം നടത്തി ജഡങ്ങൾ മറവു ചെയ്തു. ആന്തരികഅവയവങ്ങൾ തുടര്‍ച്ചയായി ദിവസങ്ങളിൽ കാട്ടുപോത്തുകൾ ചത്തതിനെ തുടര്‍ന്ന് വനം വകൂപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം ശക്തമക്കി. രോഗബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.