കാസർകോട്ടെ കേന്ദ്ര സർവകലാശാലക്ക് മുന്നിൽ രണ്ടുമാസമായി ആദിവാസികൾ നടത്തിവന്ന നിരാഹാര സമരം പിൻവലിച്ചു. കുടിയൊഴിപ്പിക്കുമ്പോൾ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാമെന്ന് സർവകലാശാല എഴുതി നൽകിയതിനെ തുടർന്നാണ് നടപടി.
സർവകലാശലക്ക് വേണ്ടി കിടപ്പാടം വിട്ടുകൊടുത്ത മളത്തുംപാറ കോളനി നിവാസികൾ ഉന്നയിച്ച ആവശ്യങ്ങളെല്ലാം രണ്ടുമാസത്തെ കടുംപിടുത്തതിന് ഒടുവിൽ അംഗീകരിച്ചതോടെയാണ് സമരം ഒത്തുതീർപ്പിലെത്തിയത്. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളില ഒരംഗത്തിന് ജോലിയെന്ന പ്രധാന ആവശ്യം സർവകലാശാല ഉപാധിയിയില്ലാതെ അംഗീകരിച്ചു.
ആർ.ടി.ഒയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ഒത്തുതീർപ്പുണ്ടായത്.ഇതനുസരിച്ച് മൂന്നു േപർ ഇന്ന് സർകലാശാലയിൽ താൽകാലിക ജോലിക്ക് കയറി. ബാക്കി ഒമ്പത് പേർക്ക് വരും ദിവസങ്ങളിൽ ജോലി നൽകണമെന്നാണ് കരാർ. സർവകലാശാലക്ക് വേണ്ടി പതിനാല് ആദിവാസി കുടുംബങ്ങളെയാണ് ഒഴിപ്പിച്ചിരുന്നത്. ജോലിയും ബദർ താസമസംവിധാനവു ഒരുക്കാമെന്ന ഉറപ്പിലായിരുന്നു ഒഴിപ്പിക്കൽ. ഇത് പാലിക്കാത്തതിനെ തുടർന്നാണ് സമരം തുടങ്ങിയത്.