കാസർകോട് എന്‍മകജെയിൽ സഹോദരിമാർ അടക്കം മൂന്ന് പേർ മുങ്ങി മരിച്ചു. ഇന്നലെ വൈകിട്ടാണ് കൊമ്പറബെട്ടുവിലാണ് നാടിനെ നടുക്കിയ ദുരന്തം.
ഹാഷിം- സുഹറ ദമ്പതികളുടെ മക്കളായ പതിനൊന്ന് വയസുകാരി ഫാത്തിമത്ത് ഫസില സഹോദരി ഏഴു വയസുള്ള ഹിബ ഇവരുടെ ചെറിയമ്മയുടെ മകൾ മുംതാസ് എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഹാഷിമിന്റെ വീടിന് സമീപത്തെ പറമ്പിൽ കളിക്കാൻ പോയതായിരുന്നു കുട്ടികൾ. ഇടക്ക് പറമ്പിലെ കുളത്തിൽ ഇറങ്ങിയപ്പോഴാണ് അപകടം.
മൂവരും മുങ്ങി താഴുന്നത് കണ്ട് കൂടെയുണ്ടായിരുന്ന കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് ദുരന്തം പുറം ലോകം അറിഞ്ഞത്. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി കുട്ടികളെ പുറത്ത് എടുത്തെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. വിവരം അറിഞ്ഞ് ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു, എസ്.പി. കെ.ജി സൈമണ്‍, തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി. പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്ന് മൃതം ദനങ്ങൾ ബന്ധുക്കൾക്ക്