കോഴിക്കോട് കല്ലാനോട് തോണിക്കടവ് ടൂറിസം പദ്ധതി പാതിവഴിയില്‍. വികസനപ്രവര്‍ത്തനങ്ങള്‍ക്കായി മരംമുറിക്കാൻ അനുമതി കിട്ടാത്തതാണ് പദ്ധതിയെ തളർത്തിയത്.
2013ലാണ് തോണിക്കടവ് ടൂറിസം പദ്ധതിയ്ക്ക് അനുമതി ലഭിച്ചത്. ഒരുകോടി 62 ലക്ഷം രൂപയായിരുന്നു പദ്ധതിയ്ക്കായി നീക്കിവച്ചത്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പാര്‍ക്ക്, വ്യൂടവര്‍, ബോട്ട്ജെട്ടി, തുടങ്ങിയവയും മറ്റ് അനുബന്ധ സൗകര്യങ്ങളെന്ന നിലയില്‍ ശുചിമുറികള്‍, റോഡ്, എന്നിവയുമായിരുന്നു ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഒരുവര്‍ഷമായി ടിക്കറ്റ് കൗണ്ടറും, അപ്രോച്ച് റോഡും ഒഴികെ മറ്റ് പ്രോജക്ടറുകളുടെയെല്ലാം നിര്‍മാണം പാതിവഴിയിലാണ്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി പ്രദേശത്തെ അക്വേഷ്യ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന ടൂറിസംവകുപ്പിന്റെ ആവശ്യത്തിന് വനംവകുപ്പ് അനുമതി നല്‍കാത്തതാണ് പ്രധാനതടസം. മുറിച്ചുമാറ്റുന്ന മരങ്ങള്‍ക്കുപകരം പത്തിരട്ടി മരങ്ങള്‍ വച്ചുപിടിപ്പിക്കണമെന്നാണ് വനംവകുപ്പിന്റെ നിലപാട്.
നിലവിലെ മുഴുവന്‍ പ്രഖ്യാപനങ്ങള്‍ക്കും നേരത്തെ അനുവദിച്ച ഫണ്ട് തികയിലെന്നും അധികൃതര്‍ പറയുന്നു. വനംവകുപ്പും ടൂറിസം വകുപ്പും സംയുക്തമായി ഇടപെട്ടാല്‍ മാത്രമേ പദ്ധതി യാഥാര്‍ത്യമാകു.