ദുർവിധിയും ദുരന്തങ്ങളും ഉലച്ചുകളഞ്ഞൊരു കുടുംബമാണ് കോഴിക്കോട് കൊയിലാണ്ടി കീഴരിയൂരിലെ ജാനുവിന്റേത്. ദുരിതങ്ങൾക്കുമുന്നിൽ പകച്ചുനിൽക്കുന്ന നിൽക്കുന്ന ഇവർക്ക് വേണ്ടത് സുമനസ്സുകളുടെ ചെറിയൊരു കൈത്താങ്ങാണ്.
രോഗവും ദുര്‍വിധിയും ജീവിതത്തിന്റെ അടിത്തറയുലച്ച ആഘാതത്തിൽനിന്നുള്ള നെടുവീര്‍പ്പാണിത്. പതിനേഴുവര്‍ഷം മുമ്പ് ജാനുവിന്റെ ഭര്‍ത്താവ് അരിയന്‍ തെങ്ങില്‍ നിന്നുവീണതോടെയാണ് എല്ലാം താളംതെറ്റിയത്. പരിക്ക് നട്ടെല്ലിനായതിനാൽ ഒന്നെഴുന്നേറ്റിരിക്കണമെങ്കിലും പരസഹായം വേണം. ആറുമക്കളില്‍ അഞ്ചുപേരും സ്വന്തംകാര്യം നോക്കിപോയപ്പോഴും കൂടെയുണ്ടായിരുന്ന മകന്‍ അനീഷിന്റെ തുച്ഛവരുമാനമായിരുന്നു പിന്നെ ആശ്രയം. ഇതിനിടെ ദുർവിധി അനീഷിനെയും വെറുതെ വിട്ടില്ല. തെങ്ങില്‍നിന്ന് വീണ് പരിക്കേറ്റ അനീഷിനും ഭാരിച്ച ജോലികളൊന്നും വയ്യാതായി. ആറുവർഷം മുൻപ് ജാനുവും അർബുദബാധിതയായി. രോഗക്കെടുതികളിൽ ആകെയുള്ള ഒറ്റമുറി വീടും പൊളിച്ചു.
അനീഷിന്റെ രണ്ടുമക്കള്‍ക്ക് സ്കൂളില്‍ പോകണമെങ്കില്‍പ്പോലും നാട്ടുകാര്‍ കനിയണം. മനുഷ്യസ്നേഹികളുടെ കാരുണ്യമാണ് ദുരിതവഴികളിൽ ഈ കുടുംബം പ്രതീക്ഷിക്കുന്നത്. കീഴരിയൂർ ഗ്രാമീൺ ബാങ്കിലെ 40223101028571 എന്ന അക്കൗണ്ടുവഴി സഹായമെത്തിക്കാം.