വിപണിയിൽ ലഭിക്കുന്ന മത്സ്യത്തിലെ മായം നിയന്ത്രക്കാനായുള്ള ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ പരിപാടികൾക്ക് പിന്തുണയുമായി ഉപഭോക്താക്കളും, വ്യാപാരികളും. നല്ല മത്സ്യത്തിന്റെ ലഭ്യത ഉറപ്പാക്കനുള്ള നടപടികൾ ഉണ്ടായാൽ അത് നേട്ടമാണെന്നാണ് ഇരുകൂട്ടരും അഭിപ്രായപ്പെടുന്നത്.
കോഴിക്കോട് ജില്ലയിലെ മത്സ്യവിപണനകേന്ദ്രങ്ങളുടെ ഒരു പൊതുചിത്രമാണ് ഇദ്ദേഹം പറഞ്ഞത്. മത്സ്യത്തിലെ മായത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കച്ചവടത്തെ പാടെ തളർത്തി. ഇതരസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തുന്ന മത്സ്യത്തിൽ മായം ചേരുന്നത് എവിടെ നിന്നെന്ന് കച്ചവടക്കാർക്ക് അറിയില്ല. ബോധവൽക്കരണ പരിപാടികളിലൂടെ ലഭിക്കുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ച് കൂടുതൽ ജാഗ്രതോടെ പ്രർത്തിക്കുമെന്ന് വ്യാപാരികൾ പറയുന്നു.
മികച്ച ഉൽപന്നങ്ങൾ ലഭിക്കാനുള്ള സർക്കാർ ഇടപെടലുകളെ ഉപഭോക്താക്കളും സ്വാഗതം ചെയ്യുന്നുണ്ട്. മത്സ്യത്തിലെ മായം പരിശോധിക്കാനുള്ള കൂടുതൽ സംവിധാനങ്ങൾ വേണമെന്നാണ് ഉപഭോകതൃസമൂഹത്തിന്റെ ആവശ്യം. വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തുന്ന പരിശോധനകളോടും വ്യാപാരികൾക്ക് എതിർപ്പില്ല.