കൽപറ്റ നഗരസഭയിൽ രണ്ടുദിവസത്തിനിടയിൽ പത്തുപേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്ന് രാവിലെയും ഇന്നലെ വൈകുന്നേരവുമാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.
നഗരസഭയുടെ വിവിധയിടങ്ങളിലാണ് തെരുവുനായുടെ ആക്രമണമുണ്ടായത്. ഒരേ നായതന്നെയാണ് എല്ലാവരെയും കടിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ നാലുപേർക്കും ഇന്ന് ആറുപേർക്കുമാണ് കടിയേറ്റത്. നഗരസഭാ കൗൺസിലറായ എ. പി. ഹമീദിനും പരുക്കേറ്റു. രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജിലും ബാക്കിയുള്ളവരെ കൽപറ്റയിലെയും വൈത്തിരിയിലെയും സർക്കാർ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കലക്ടറുടെ വസതിയിൽ പത്രം നൽകാൻപോയ ആളെയും നായ കടിച്ചു. സോട്ട് 1 അബ്ദുൾ അസീസ്, പരുക്കേറ്റയാൾ സോട്ട് 2 റ്റി. ജി. ബെന്നി, പരുക്കേറ്റയാൾ ആക്രമണകാരിയായ നായയെ നാട്ടുകാർചേർന്ന് തല്ലിക്കൊന്നു.