തെരുവ് നായകളെ വന്ധ്യംകരിക്കാനുള്ള കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ കരുണ പദ്ധതിയ്ക്ക് തുടക്കമായി. ജില്ലയിൽ എട്ട് കേന്ദ്രങ്ങളിലായി വന്ധ്യംകരണ യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഒരിക്കല്‍ പാളിപ്പോയ പദ്ധതി ചില്ലറ മാറ്റങ്ങളോടെയാണെങ്കിലും ജില്ലാപഞ്ചായത്ത് നടപ്പാക്കുകയാണ്,ബെംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയ്ക്കാണ് വന്ധ്യംകരണ യൂണിറ്റുകളുടെ ചുമതല.രണ്ട് കോടി രൂപയാണ് പദ്ധതി ചെലവ്.ഒരു നായയെ വന്ധ്യംകരിക്കുന്നതിന് ആയിരത്തി നാനൂറ് രൂപയാണ് വകയിരുത്തിയിരിക്കുന്നത്,ജില്ലാപഞ്ചായത്തിന്റെ വിഹിതമായ പതിനഞ്ച് ലക്ഷം രൂപയ്ക്ക് പുറമെ പഞ്ചായത്തുകളിൽ നി്ന്നും മുനിസിപ്പാലിറ്റികളിൽ നിന്നും നിശ്ചിത തുക ഈടാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്
മൊബൈൽ വന്ധ്യംകരണ യൂണിറ്റ് ആരംഭിയ്ക്കാനായിരുന്നു തുടക്കത്തിൽ പദ്ധതി,സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തെരുവ് നായ ശല്യമുള്ള കോഴിക്കോട് ജില്ലയിലെ വന്ധ്യംകരണ പദ്ധതി ൈവകുന്നത് സംബന്ധിച്ച് മനോരമ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.കോഴിക്കോട കോർപ്പറേഷൻ പദ്ധതി നേരത്തെ നടപ്പാക്കിയിട്ടുണ്ട്.