കഴിഞ്ഞ രണ്ടു ദിവസങ്ങൾ കാസർകോട് ജില്ല ഒരിക്കലും മറക്കില്ല.ദക്ഷിണേന്ത്യയിലെ പ്രമുഖ സാഹിത്യകാരൻമാരും കലാകാരൻമാരു ം കാസർകോടെത്തി പരിപാടികളവതരിപ്പിച്ച് അവിസ്മരണീയമാക്കിയ ദിനങ്ങളായിരുന്നു അവ
ഒരു ഭാഗത്ത് കാവ്യോൽസവം മലയാളത്തിലെ എണ്ണംപറഞ്ഞ നൂറ്റിഅറുപത് കവികൾ കൂടിയിരുന്ന് കവിത ചൊല്ലുകയും പറയകുയം ചെയ്യുക. മറ്റൊരിടത്ത് ദക്ഷിണേന്ത്യൻ സാംസ്കാരികോൽസവം. കവികളും കഥാകാരൻമാരും നിറഞ്ഞ േവദികൾ..കാസർകോടിനിത് പുതിയ അനുഭവമായിരുന്നു. കലാമണ്ഡലത്തിലെ കുട്ടികളുടെ പ്രകടനത്തോടെയാണ് ദക്ഷിണേന്ത്യൻ സാംസ്കാരികോൽസവത്തിന് കാസർകോട് തിരിതെളിഞ്ഞത്.
പിന്നീട് വിവിധ ഭാഷകളിലെ കവികൾ ഒന്നിച്ചിരുന്നു.ലിപിയില്ലെന്ന് കരുതിയിരുന്ന തുളുവിലെ വരെ കവിതകൾ ആസ്വാദകരെ തേടിയെത്തി . പിന്നീടങ്ങോട്ട് കലകളുടെ മേളയമായിരുന്നു . ഹൈദരാബാദിലെ പ്രജ നാട്യമണ്ഡലിന്റെ തെലുങ്ക് കലകളുടെ അവതരണം. ബീഫും ഫാസിസെസുമെല്ലാം ചർച്ചയായ ഒന്നാം പാഠമെന്ന നാടകം സദസിനെ പിടിച്ചിരുത്തുക തന്നെ ചെയ്തു. കവിത ചൊല്ലിയാണ് കാഞ്ഞങ്ങാട്ടെ കാവ്യോൽസവത്തിന് സച്ചിദാനന്ദൻ തുടക്കമിട്ടത്. തുടർന്ന് കവിതയുടെ മേളമായിരുന്നു. മലയാളത്തിലെ നൂറ്റി അറുപതിലേറെ കവികളാണ് പടന്നക്കാട്ടെ നെഹ്റു കോളേജ് അങ്കണത്തിൽ ഒരുമിച്ച് കൂടിയത്