നാട്ടുസംസ്കാരങ്ങളുടെ കഥ കളിമണ്ണിൽ മെനഞ്ഞ് ഒരുകൂട്ടം ശിൽപികൾ. പാലക്കാട് അഹല്യക്യാംപസിലാണ് ചെറുതുംവലുതുമായ ശിൽപങ്ങളാരുക്കാൻ രാജ്യത്തെ പ്രമുഖ ശിൽപികൾ ഒത്തുചേർന്നത്.
ചന്തമുളള കാഴ്ചകളൊരുക്കാൻ മണ്ണിനൊപ്പമുളള ജീവിതമാണ് ശിൽപികളുടേത്.കളിമണ്ണിനൊപ്പം കരവിരുത് മാത്രമല്ല ആവോളം ക്ഷമയുംസമയവും അതീവശ്രദ്ധയും ഇഴചേർന്നാലെ നല്ല ശിൽപങ്ങളൊരുക്കാൻ കഴിയു. വലുപ്പച്ചെറുപ്പമില്ലാതെയുളള സൃഷ്ടികളാണ് ഒാരോരുത്തരുടേതും. ആദിമ മനുഷ്യനിൽ തുടങ്ങി മൃഗങ്ങളും പക്ഷികളും മരങ്ങളുമൊക്കെ കളിമണ്ണിൽ മെനഞ്ഞിരിക്കുന്നു.
കേരളത്തിൽ നിന്നുളള ആറു പേരുൾപ്പെടെ മറ്റ് ഏഴ് സംസ്ഥാനങ്ങളിലെ പരമ്പരാഗത ശിൽപികളുമാണ് പത്തുദിവസത്തെ ശിൽപകലാ ക്യാംപിന്റെ ഭാഗമായത്. കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച െഎതീഹ്യമാല എന്ന ഗ്രന്ഥത്തിൽ ഉൾപ്പെട്ട പറയിപെറ്റ പന്തിരുകുലം അടിസ്ഥാനമാക്കിയായിരുന്നു ശിൽപകലാ ക്യാംപ്.
പൂർണമായും കളിമണ്ണിൽ തീർത്ത കൂറ്റൽ ശിൽപങ്ങൾക്ക് മതിപ്പുവില ലക്ഷംവരും. അഹല്യ ഹെറിറ്റേജ് വില്ലേജിലെ മ്യൂസിയത്തിലിടം പിടിക്കുന്ന ശിൽപങ്ങളോരോന്നും ഇനി വരുംകാലങ്ങളിൽ കാഴ്ചകയാകും.