കോഴിക്കോട് ജില്ലയില്‍ സ്കൂളുകളിൽ ഉച്ചഭക്ഷണം പാകം ചെയ്യുന്നത് വൃത്തിഹീനമായ സാഹചര്യത്തിലെന്ന് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കണ്ടെത്തൽ.സ്കൂളുകളിലെ പാചകപ്പുരകൾ പ്രവർത്തിക്കുന്നത് രജിസ്ട്രേഷന് നടപടികൾ പാലിക്കാതെയാണെന്നും പരിശോധനയിൽ കണ്ടെത്തി.
കുറ്റ്യാടിയിൽ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ നിന്നും കുട്ടികൾക്ക് വിഷബാധയേറ്റ സംഭവത്തെ തുടർന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന കർശനമാക്കിയത്, ഈ പശ്ചാത്തലത്തിലാണ് രജിസ്ട്രേഷൻ നിർബന്ധമാക്കാൻ തീരുമാനിച്ചത്.കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്
കേടുവന്ന ഭക്ഷ്യവസ്തുക്കള്‍ അടിയന്തിരമായി നശിപ്പിക്കണം.ഭക്ഷണ വസ്തുക്കള്‍ വൃത്തിയുള്ള സാഹചര്യത്തിൽ സൂക്ഷിക്കണം നിർമ്മാണത്തിലും വിതരണത്തിലും ശുചിത്വം ഉറപ്പുവരുത്തണമെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് കൈമാറിയ നോട്ടീസിൽ പറയുന്നു.അങ്കണവാടികൾക്കും രജിസ്ട്രേഷൻ നിർബന്ധമാണ്.ഈ മാസം തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കണം