വൈദ്യുതി ബിൽ കുടിശികയെ തുടർന്ന് ജലഅതോറിറ്റിയുടെ ഒറ്റപ്പാലത്തെ വാഹനം റവന്യൂവകുപ്പ് ജപ്തി ചെയ്തു. കെഎസ്ഇബിക്ക് ഒന്നേകാൽക്കോടി രൂപയാണ് ജലഅതോറിറ്റി നൽകാനുളളത്.
ഒറ്റപ്പാലം കയറംപാറയിലെ ജലഅതോറിറ്റിയുടെ ഒാഫീസും ജലസംഭരണിയും സ്ഥലവും മറ്റ് /യന്ത്രസംവിധാനങ്ങളുമെല്ലാം ജപ്തിനടപടിയിൽ ഉൾപ്പെടും. ആദ്യമെന്നോണം ജലഅതോറിറ്റിയുടെ വാഹനമാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ അഞ്ചുവർഷത്തെ വൈദ്യുതിബിൽ കുടിശികയായ ഒന്നേകാൽ കോടി രൂപയാണ് കെഎസ്ഇബിക്ക് നൽകാനുളളത്. ബിൽ അടയ്ക്കാഞ്ഞതിനാൽ കഴിഞ്ഞവർഷം വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നു.
എന്നിട്ടും പണമടച്ചില്ല. തുടർന്നാണ് കെഎസ്ഇബി കലക്ടറെ സമീപിച്ചത്. റവന്യൂവിഭാഗം നൽകിയ നോട്ടീസിനോടും ജലഅതോറിറ്റിയുടെ പ്രതികരണം ഉണ്ടായില്ല. വാഹനം ജപ്തിചെയ്തത് വരൾച്ചാക്കാലത്ത് ബുദ്ധിമുട്ടാകും. എന്നാൽ പണം അടയ്ക്കാനുളള വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചെന്നും ഒാഫീസ് പ്രവർത്തനം തടസപ്പെടില്ലെന്നുമാണ് ജലഅതോറിറ്റി ഉദ്യോഗസ്ഥരും വിശദീകരണം.