ബ്രാൻഡഡ് ഭക്ഷ്യവസ്തുക്കൾ നിർബന്ധമാക്കിയതോെട റയില്‍വെ സ്റ്റേഷൻ കൗണ്ടറുകളിൽ നിന്നും നാടൻ ഭക്ഷണ സാധനങ്ങൾ ഒഴിയുന്നു. ചെറുകിട കച്ചവടക്കാരും കുടുംബശ്രി യൂണിറ്റുകളുമാണ് ഇതോടെ പ്രതിസന്ധിയിലാകുന്നത്.
കോഴിക്കോടൻ ഹൽവയും വറുത്ത കായയും ഇനി റയിൽ വെ സ്റ്റേഷനിൽ അന്വേഷിച്ചിട്ട് കാര്യമില്ല. ബ്രാൻഡ് മൂല്യമുള്ള ഉൽപ്പന്നങ്ങൾ മാത്രം സ്റ്റേഷനുകളിൽ വിൽപ്പന മതിയെന്ന് തീരുമാനം വന്നതോടെ നാടൻ ഭക്ഷ്യവിഭവങ്ങൾ ചില്ലുക്കൂട്ടിൽ നിന്നും ഒഴിഞ്ഞ് തുടങ്ങിയിട്ടുണ്ട്.റയിൽ വെ അംഗീകരിച്ച പട്ടികിയിൽ നാടൻ വിഭവങ്ങൾ ബ്രാൻഡഡ് ആയി ഇറങ്ങിയാലും അതിൽ നാടിന്റെ രുചിയും പെരുമയും കാണില്ലെന്നുറപ്പ്.
ഇത് പോലെ ഒാരോ സ്റ്റേഷനിലും ആ നാടിന്റെ പലഹാരങ്ങൾ ചില്ലുക്കൂട്ടിൽ വിൽപ്പനയ്ക്കുണ്ടാകും.ഏതെങ്കിലും ചെറുകിട കച്ചവടക്കാരോ കുടുംബശ്രീ യൂണിറ്റുകളോ ഉണ്ടാക്കി വിൽക്കുന്ന നല്ല നാടൻ രുചികൾ പക്ഷെ ഇവർക്കാർക്കും റയിൽ വെ പറയുന്ന മാനദണ്ഡമനുസരിച്ച് 3ലക്ഷം മുൻകൂർ കെട്ടിവെയ്ക്കാനോ കോടികളുടെ വിറ്റുവരവ് കണക്കില്‍ കാണിക്കാനോ സാധിക്കില്ല അത് കൊണ്ട് തന്നെ നാടൻ രുചികൾ സ്റ്റേഷൻ വിടുന്ന ബ്രാൻഡഡ് കാലമാണ് വരാനിരിക്കുന്നതെന്ന് ചുരുക്കം.ഗുണനിലവാരത്തിന്റെ പേരിൽ നടക്കുന്ന കുത്തക വൽക്കരണത്തിനെതിരെ രാഷ്ട്രീയ പാർട്ടികൾ ഒന്നും തന്നെ രംഗത്തെത്തിയിട്ടില്ല.