വരൾച്ചയിലേക്ക് നീങ്ങി വയനാട് ജില്ലയിലെ പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ. കബനി ജലം പ്രയോജനപ്പെടുത്താൻ ബജറ്റിൽ പത്ത് കോടിരൂപ വകയിരുത്തിയിരുന്നെങ്കിലും പദ്ധതികളൊന്നും ആരംഭിക്കാത്തത് തിരിച്ചടിയായി.
മഴ ഇല്ലാതായതോടെ കിണറുകളിലെ ജലനിരപ്പ് താഴ്ന്നു. വീട്ടാവശ്യത്തിനുപോലും വെള്ളം തികയാത്ത അവസ്ഥ. മോട്ടറുപയോഗിച്ച് പമ്പ് ചെയ്യാൻ കഴിയാത്തതിനാൽ കോരിയെടുക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ല. ജലസേചനം നിറുത്തിയതോടെ കൃഷിയിടങ്ങൾ ഉണങ്ങിത്തുടങ്ങി. കുടിവെള്ള പദ്ധതികളിലും വെള്ളമില്ല. തോടുകളിൽ നാട്ടുകാർ നിർമിച്ച താൽക്കാലിക തടയണകളാണ് അൽപമെങ്കിലും ആശ്വാസം.
പറകൂട്ടങ്ങൾക്കിടയിലൂടെ കബനി നദി ഒഴുകുന്നു. അലക്കാനും കുളിക്കാനും ഈ വെള്ളമാണ് ആശ്രയം. കബനി ജലത്തിനായി സർക്കാർ നീക്കിവച്ച പത്ത് കോടി അങ്ങനെതന്നെ ഇരിക്കുന്നു. സോട്ട് ജോസ് നല്ലേടം, പൊതുപ്രവർത്തകൻ തുക പ്രയോജനപ്പെടുത്താൻ ജനപ്രതിനിധികളും നാട്ടുകാരും യോഗം ചേർന്ന് തീരുമാനമെടുത്തിരുന്നു. എന്നാൽ സർക്കാരിൽനിന്ന് അനുകൂല നടപടികൾ ഉണ്ടായില്ല