കോഴിക്കോട് ജില്ലയില്‍ വരള്‍ച്ച നേരിടാന്‍ കര്‍മപദ്ധതി. മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി കോഴിക്കോട്ട് സംസ്ഥാനതല ശിൽപശാല സംഘടിപ്പിച്ചു.
വരൾച്ചക്കെതിരായ കർമപരിപാടികൾ നടപ്പാക്കാൻ മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , ജില്ലാ കലക്ടർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ തല മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും.മുൻസിപ്പൽ ചെയർമാൻമാർ,, പഞ്ചായത്ത് പ്രസിഡണ്ടുമാർ തുടങ്ങിയവരുടെ പ്രവർത്തനം പ്രാദേശിക ജല സുരക്ഷാ സമിതികൾ രൂപീകരിച്ചായിരിക്കും,വാർഡുതല കൺവൻഷനുകൾ ചേർന്ന് മുഴുവൻ ജനങ്ങളുടേയും പങ്കാളിത്തം ഉറപ്പാക്കും.ഉപയോഗമില്ലാത്ത കുളങ്ങളും കിണറുകളുകണ്ടെത്തി ശുചിയാക്കും.. ജല സാക്ഷരത എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പാക്കും.പുഴകളേയും നീർച്ചാലുകളേയും സംരക്ഷിക്കാൻ സംരക്ഷണ സമിതി കളുണ്ടാക്കും. പുതിയ വീടുകൾക്ക് മഴവെള്ള റീചാർജിങ് സംവിധാനം നിർബന്ധമാക്കും.വന സംരക്ഷണം, വൃക്ഷവത്കരണം, ജൈവ വൈവിധ്യ സംരക്ഷണം എന്നിവ നടപ്പാക്കും..കർമപരിപാടിയുടെ മുന്നോടിയായുള്ള സെമിനാർ മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
കോർപറേഷൻ, ജില്ലാ പഞ്ചായത്ത്, സി.ഡബ്ലൂ ,ആർ.ഡി.എം , ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു ശിൽപ്പശാല സംഘടിപ്പിച്ചത്.