ഒാട്ടംവിളിച്ച ശേഷം പണംനൽകാതെ ഒാടിയ യാത്രക്കാരനെതേടി ഡ്രൈവറും പൊലീസും. കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് വന്ന യാത്രക്കാരനാണ് ലക്ഷ്യസ്ഥാത്ത് എത്തിയപ്പോൾ ഒാടിമറഞ്ഞത്. കോഴിക്കോട് അടിവാരം സ്വദേശിയായ പ്രതിക്കുവേണ്ടി തിരച്ചിൽ തുടങ്ങി.
വ്യാഴാഴ്ച രാത്രി കോട്ടയം റയില്‍വെസ്റ്റേഷനില്‍ നിന്നാണ് കഞ്ഞിക്കുഴി സ്വദേശി അനീഷ് ജോസിന് ഒാട്ടം കിട്ടിയത്, കോഴിക്കോട്ടേക്ക്. കാറിൽ കയറിയത് ഒരു ചെറുപ്പക്കാരൻ. കോഴിക്കോട്ടെ ഒരു സ്വാകാര്യ ആശുപത്രിയിൽ എത്തി അവിടെനിന്ന് രണ്ട് ഡോക്ടർമാരെയും കൂട്ടി തിരിച്ച് കോച്ചിയിലെത്തണം. യാത്ര പുറപ്പെട്ടു. പക്ഷേ ചില പൊരുത്തക്കടുകൾ ഡ്രൈവർക്ക് അനുഭവപ്പെട്ടു. പുലർച്ചെ മൂന്നുമണിക്ക് ആശുപത്രി പരിസരത്ത് എത്തിയപ്പോൾ വണ്ടിപാർക്ക് ചെയ്യാൻ പറഞ്ഞ് ചെറുപ്പക്കാരൻ ഇറങ്ങിപ്പോയി
ഫോൺ നമ്പറിലേക്ക് വിളിച്ചപ്പോൾ സ്വിച്ച്ഡ് ഒാഫ്. പക്ഷേ വാട്്സ് ആപ് വഴി ഫോട്ടോ ലഭിച്ചു. ആശുപത്രിയിലെ സിസിടിവിയിലും ഒാടുന്ന ദൃശ്യങ്ങൾ പതിഞ്ഞു. ഇവയെല്ലാം ചേർത്താണ് അനീഷ് നടക്കാവ് പൊലീസിൽ പരാതി നൽകിയത്. പ്രതി നൂറാംതോട് സ്വദേശി ജിന്റോ ബാബുവാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ വീട്ടിൽ എത്തിയ ജിന്റോ ബൈക്കുമായി സ്ഥലംവിട്ടുവെന്നാണ് വീട്ടുകാർ പറയുന്നത്.