കോയിനിട്ടാല്‍ മിഠായി കിട്ടുന്ന വെൻഡിങ് മെഷീൻ നിർമിച്ച് രണ്ടു പ്ലസ്ടു വിദ്യാർഥികൾ. കോഴിക്കോട് മണാശേരിയിലെ വിദ്യാർഥിനികളുടേതാണ് ഈ വേറിട്ട കണ്ടുപിടുത്തം.
ഇനി മിഠായി വാങ്ങാന്‍ കാശുമായി കടയ്ക്കു മുന്നില്‍ നില്‍ക്കേണ്ട. ഈ കാണുന്ന കാന്‍ഡി എടിഎമ്മില്‍ രണ്ടുരൂപയുടെ കോയിന്‍ ഇട്ടാല്‍ മതി. പ്ലസ്ടു വിദ്യാര്‍ഥിനികളായ നിഷാനയും റഷാ ബാബുവുമാണ് ഇതു നിർമിച്ചത്. എടിഎമ്മിലേക്ക് രണ്ടുരൂപയുടെ കോയിന്‍ ഇട്ടശേഷം ബട്ടണ്‍ അമര്‍ത്തിയാല്‍ മിഠായി പുറത്തേക്ക് വരും. വന്‍ നഗരങ്ങളിലെ കോള വെന്‍ഡിങ് മെഷീനുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കണ്ടുപിടുത്തം.
കാര്‍ഡ് ബോര്‍ഡുകൊണ്ടാണ് യന്ത്രം നിര്‍മിച്ചിരിക്കുന്നത്. യന്ത്രത്തിന്റെ വലുപ്പമനുസരിച്ച് എത്ര മിഠായി വേണമെങ്കിലും നിറയ്ക്കാം. നിലവില്‍ രണ്ടുരൂപയുടെ കോയിന്‍ മാത്രമേ എടിഎം സ്വീകരിക്കൂ. എന്നാല്‍ വിവിധ നാണയങ്ങള്‍ നല്‍കിയാല്‍ പല ചോക്ലേറ്റുകളും ലഭ്യമാകുന്ന വലിയ മാതൃക സ്കൂളിലെ കാന്റീനുവേണ്ടി നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ് വിദ്യാര്‍ഥിനികള്‍.