മാലിന്യ കൂനകളായി വയനാട് നെൻമേനി പഞ്ചായത്തിലെ പാതയോരങ്ങൾ. പ്ലാസ്റ്റിക് നിയന്ത്രണത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെ നിർദേശപ്രകാരം അയൽസഭകൾ ശേഖരിച്ച മാലിന്യമാണ് ഏറ്റെടുക്കാൻ ആളില്ലാതെ കിടക്കുന്നത്. ശുചിത്വമിഷനെ ഏൽപിച്ചെങ്കിലും പിന്നീട് അവരും കൈയൊഴിഞ്ഞു.
നെന്മേനി പഞ്ചായത്തിലൂടെ സഞ്ചരിച്ചാൽ ഓരോ അമ്പത് മീറ്ററിലും ഇതുപോലെ ചാക്ക് കെട്ടുകൾ കാണാം. പ്ലാസ്്റ്റിക്കും കുപ്പികളും നിറച്ചുവച്ചിരിക്കുന്ന ചാക്കുകൾ. ഓരോദിവസം കഴിയുന്തോറും ചാക്കുകളുടെ എണ്ണം വർധിച്ചുവരുന്നു. ആരും നീക്കംചെയ്യുന്നില്ലെന്ന് മാത്രം. കടകളോടും വീടുകളോടും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളോടുംചേർന്നാണ് മാലിന്യം നിക്ഷേപിക്കുന്നത്.
ശുചിത്വമിഷന്റെ സഹായത്താലാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ മൂന്ന് വാർഡുകളിലെ മാലിന്യം നീക്കം ചെയ്്തു. ശേഷിക്കുന്ന വാർഡുകളിൽനിന്ന് പ്ലാസ്റ്റിക് വേർതിരിച്ചെടുക്കാൻ ഏജൻസികളൊന്നും എത്തിയില്ല. ഏങ്കിലും ജനങ്ങൾ പാതയോരങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് തുടരുന്നു.