സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി കോഴിക്കോട് നഗരത്തിലും പൊലീസിന്റെ പിങ്ക് പട്രോളിങ്. അടിയന്തര സഹായം ലഭ്യമാക്കാൻ പരിശീലനം നേടിയ ഉദ്യോഗസ്ഥരാണ് രണ്ടുവാഹനങ്ങളിൽ നഗരംചുറ്റുക.
വനിതകളായ പൊലീസ് ഉദ്യോഗസ്ഥർ മാത്രമടങ്ങുന്ന ടീമാണ് പിങ്ക് പൊലീസിന്റേത്. പ്രത്യേക ബാഡ്ജ് ധരിച്ച്, രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ ഇവർ നഗരത്തിലുണ്ടാകും. നോർത്ത്, സൗത്ത് പരിധികളിലായി രണ്ട് വാഹനങ്ങളാണ് പട്രോളിങ്ങിനുണ്ടാവുക. പ്രത്യേക ജിപിഎസ് സംവിധാനം വാഹനത്തിൽ സജ്ജീകരിച്ചതിനാൽ വിളിക്കുന്നയാളുടെ നമ്പർ വഴി മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തി മിനിറ്റുകൾക്കകം പിങ്ക് പൊലീസ് സ്ഥലത്തെത്തും
1515 എന്ന ഹെൽപ് നമ്പറിലാണ് പിങ്ക് പൊലീസിനെ വിളിക്കേണ്ടത്. എന്നാൽ ഈ നമ്പർ വഴിയുള്ള സേവനത്തിന് ഒരാഴ്ചകൂടി സമയമെടുക്കും. അതുവരെ 100 ൽ വിളിച്ചാൽ മതിയാവും. കൂടുതൽ സ്ത്രീകളെത്തുന്ന സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കാനും പൂവാലന്മാരെ പൊക്കാനും ഇനി നഗരത്തിൽ പിങ്ക് പട്രോളിങ് ശക്തമാകും