വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമാവുമ്പോൾ പുഴകളുടെ പുനർജനിക്കായി ഒരു ജനകീയ കൂട്ടായ്മ. ജില്ലാ പുഴസംരക്ഷണ ഏകോപനസമിതിയാണ് കോഴിക്കോട് മാമ്പുഴയുടെ തീരത്ത് പുഴകളുടെ സംരക്ഷണത്തിനായി ഒന്നിച്ചത്.
നാൽപ്പത്തിനാല് നദികളൊഴുകുന്ന നാട്ടിൽ എന്തുകൊണ്ട് വരൾച്ച എന്ന ചോദ്യമാണ് ഈ കൂട്ടായ്മക്കുപിന്നിൽ. തണ്ണീർത്തടങ്ങളും പുഴകളും കയ്യേറ്റംചെയ്ത് കുടിവെള്ളം എന്നേക്കുമായി മുട്ടിക്കുന്നവരെ നേരിടുകയാണ് ലക്ഷ്യം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുഴകളുടെ ആയുസിനുവേണ്ടി കാവലിരിക്കുന്ന ഒരു കൂട്ടം ആളുകളാണ് പുഴകളുടെ പുനർജനി എന്ന കൂട്ടായ്മയിൽ പങ്കെടുത്തത്.മന്ത്രി എ.കെ.ശശീന്ദ്രൻ ശിൽപശാല ഉദ്ഘാടനം ചെയ്തു.
പുഴകളും കുടിവെള്ള സ്രോതസുകളും, ജലസംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ പ്രഗത്ഭർ ക്ലാസുകളെടുത്തു. ജില്ലയിലെ വിവിധ പുഴകളെക്കുറിച്ചുള്ള അവലോകന റിപ്പോട്ടുകളും അവതരിപ്പിച്ചു.