നോട്ട്മാറ്റം അറിഞ്ഞത് വൈകിപ്പോയതിനാൽ ആദിവാസി വൃദ്ധയുടെ പെൻഷൻ സമ്പാദ്യം പാഴായി. വയനാട് ബത്തേരി ചിറമൂല കോളനിയിലെ പൊഞ്ചി മടിശ്ശീലയിൽ സൂക്ഷിച്ചുവച്ചത് പതിനാലായിരം രൂപയുടെ അസാധുവായ നോട്ടുകൾ.
തൊണ്ണൂറു വയസുകാരിയായ പൊഞ്ചി. കേൾവി ശക്തി അൽപം കുറവാണ്. ആകയുള്ള വരുമാനം പെൻഷൻ. അതു സൂക്ഷിക്കുന്നതാകട്ടെ മടിശ്ശീലയിലും. കഴിഞ്ഞദിവസം കടയിൽ പോയപ്പോഴാണ് അസാധുവായ നോട്ടാണ് മടിശ്ശീലയിലിരിക്കുന്നതെന്ന് തിരിച്ചറിയുന്നത്. ആയിരത്തിന്റെ എട്ടും, അഞ്ഞൂറിന്റെ പത്രണ്ടും നോട്ടുകളുണ്ട്. പ്രൊമോട്ടറുടെ സഹായത്താൽ കലക്ടറെ കണ്ട് കാര്യം പറയാനൊരുങ്ങുകയാണ് ഈ കാട്ടുനായ്ക്ക വൃദ്ധ.
ആശങ്കയിലായ പൊഞ്ചി അയൽവാസിയുടെ കൈവശമാണ് ഇപ്പോൾ നോട്ടുകൾ സൂക്ഷിക്കാൻ നൽകിയിരിക്കുന്നത്. രണ്ട് പെൺമക്കളെ വിവാഹം ചെയ്ത് അയച്ചശേഷം മകനൊപ്പമാണ് താമസം.