അറുപതിന്റെ നിറവിലും പാലക്കാടിന് പരാധീനതകളുടെ ബാക്കിപത്രം. പ്രഖ്യാപനത്തിലൊതുങ്ങിയും പാതിവഴിയിൽ മുടങ്ങിയും പോയ ജില്ലയുടെ വികസനപദ്ധതികൾ അന്വേഷിക്കുന്ന നാട്ടുവാര്‍ത്ത പരമ്പര, അറുപതിലും നിറവേറാതെ.
ജില്ലയുടെ സമഗ്രവികസനത്തിന്റെ ഭൂപടം തയ്യാറാക്കുന്ന ആസൂത്രണ കാര്യാലയവും പാലക്കാട്ട് അനാഥമാണ്. നാലുവർഷമായി ഉപയോഗരഹിതമായി കിടക്കുന്ന ജില്ലാ പ്ളാനിങ് ഒാഫീസ് കെട്ടിടം സർക്കാരിന് സമ്മാനിക്കുന്നത് കോടികളുടെ നഷ്ടവും.
നിയമം പാലിക്കേണ്ട സർക്കാർ വകുപ്പുകൾതന്നെ ചട്ടം ലംഘിച്ചപ്പോഴാണ് ആസൂത്രണകാര്യാലയം നോക്കുകുത്തിയായത്. പാലക്കാട് കോട്ടയുടെ മൂന്നൂറു മീറ്റിനുളളിൽ കെട്ടിടനിർമാണത്തിന് പുരാവസ്തുവകുപ്പിന്റെ അനുമതി വേണം. ഇതൊന്നുമില്ലാതെ കെട്ടിടം നിർമിച്ചപ്പോൾ നിയമലംഘനമായി. 2010 ൽ തുടങ്ങിയ നിർമാണത്തിന് മൂന്നുവർഷം മുൻപാണ് പുരാവസ്തുവകുപ്പ് തടസ നോട്ടീസ് നൽകിയത്. നാളിതുവരെയായി നിയമക്കുരുക്ക് അഴിഞ്ഞിട്ടില്ല. കെട്ടിടം കാടുകയറി നശിക്കുന്നു. നിയമക്കുരുക്ക് മാറിക്കിട്ടാൻ സർക്കാർ തലത്തിലും ഇടപെടലുകൾ തുടരുകയാണ്.
ആറേമുക്കാൽ കോടി രൂപ െചലവിടുന്ന നിർമാണത്തിന് പകുതിയിലധികം രൂപ ചെലവഴിച്ചു കഴിഞ്ഞു. ഇപ്പോൾ ആവശ്യത്തിന് ഫണ്ട് ലഭ്യമാണ്. പക്ഷേ പണിയാൻ അനുവാദമില്ല.
സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവഴിച്ച് നിർമിക്കുന്ന ഇത്തരം കെട്ടിടങ്ങൾ ആർക്കും പ്രയോജനപ്പെടാതെ പോകുന്നത് നീതികരിക്കാനാവില്ല. ഇവിടെനിയമ ലംഘനം നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനെങ്കിലും സർക്കാരിന് കഴിയേണ്ടേ.