പ്രാവുകളുടെ ശല്യത്തെത്തുടർന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റര്‍ അടച്ചതോടെ ദുരിതത്തിലായി രോഗികൾ. ശസ്ത്രക്രിയകൾ മുടങ്ങിയതിനാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണം. പ്രശ്നം പരിഹരിച്ച് ശനിയാഴ്ച ശസ്ത്രക്രിയകൾ പുനരാംരംഭിക്കാനാണ് അധികൃതരുടെ ശ്രമം. ഓപ്പറേഷന്‍ തീയേറ്ററുള്‍പ്പെടുന്ന കെട്ടിടത്തിന്റെ സീലിംഗിന് മുകളില്‍ പ്രാവുകൾ തമ്പടിച്ചതാണ് വിനയായത്. ഇവിടുന്ന് പ്രാവിന്റെ ജഡവും കണ്ടെത്തിയിരുന്നു.
അണുബാധയുണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ആരോഗ്യവകുപ്പിന്റെ നടപടി. രണ്ടുദിവസം കൊണ്ട് മുപ്പതോളം ശസ്ത്രക്രിയകളാണ് മുടങ്ങിയത്. അടിയന്തര ശസ്ത്രക്രിയ നടത്തണമെങ്കിൽ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ടിവരും. നേത്രരോഗം, അസ്ഥിരോഗം, ഉദരസംബന്ധമായ രോഗം തുടങ്ങിയവയ്ക്കുള്ള ശസ്ത്രക്രിയകളാണ് ഇവിടെ നടക്കാറുള്ളത്. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്നപരിഹാരം കാണുമെന്ന് കെട്ടിടം നിർമിച്ച ജില്ലാ നിര്‍മ്മിതി കേന്ദ്രം ആരോഗ്യവകുപ്പിനെ അറിയിച്ചു. അറ്റകുറ്റപണികള്‍ക്ക് ശേഷം അണുവിമുക്തമാക്കി ശനിയാഴ്ച തീയേറ്റർ തുറക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. സീലിംഗ് സ്ഥാപിക്കുന്നതിലെ പിഴവുകളാണ് ഈ അവസ്ഥയ്ക്ക് കാരണമാക്കിയതെന്നും ആക്ഷേപമുണ്ട്.