വയനാട് പനമരത്തെ മദ്യവിൽപനശാല ഏച്ചോത്തേക്ക് മാറ്റുമെന്ന അഭ്യൂഹത്തെത്തുടർന്ന് രാപ്പകൽ സമരവുമായി നാട്ടുകാർ രംഗത്ത്. എന്നാൽ സംസ്ഥാന പാതയോരത്തുള്ള വിൽപനകേന്ദ്രം എവിടേക്കാണ് മാറ്റുന്നതെന്ന് ബവ്റിജസ് കോർപ്പറേഷൻ വ്യക്തമാക്കിയിട്ടില്ല. പനമരം ടൗണിൽ പ്രവർത്തിക്കുന്ന ഈ മദ്യശാലയാണ് പത്ത് കിലോമീറ്റർ അകലെയുള്ള ഏച്ചോം ഗ്രാമത്തിന്റെ പേടിസ്വപ്നം.
കഴിഞ്ഞ പത്ത് ദിവസമായി സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ ഏച്ചോത്ത് സമരത്തിലാണ്. മദ്യവിൽപന കേന്ദ്രം മാറ്റി സ്ഥാപിക്കാനുദേശിക്കുന്ന ഗ്രാമങ്ങളുടെ പട്ടികയിൽ ഏച്ചാം ഉൾപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണം. ആദിവാസി സത്രീകളും സമരരംഗത്തുണ്ട്. മദ്യവിൽപന കേന്ദ്രം ഇവിടെ സ്ഥാപിക്കില്ലെന്ന ഉറപ്പ് അധികാരികൾ നൽകുന്നതുവരെ സമരം തുടരും. മറ്റ് സ്ഥലങ്ങളിലും സമാനമായ ജനകീയ പ്രതിഷേധം ഉണ്ടാകുമെന്ന് പേടിച്ച് മദ്യവിൽപനശാല മാറ്റുന്നതിനെക്കുറിച്ച് അധികൃതർ മൗനം പാലിക്കുകയാണ്.