മണലും മെറ്റലും കിട്ടാത്തതിനെത്തുടര്‍ന്ന് കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയിലെ നിര്‍മാണങ്ങള്‍ മുടങ്ങി. മാര്‍ച്ചില്‍ പൂര്‍ത്തീകരിച്ച് കൈമാറേണ്ട കെട്ടിടങ്ങളുടെ നിര്‍മാണമാണ് മുടങ്ങിയത്. പണിയില്ലാതായതോടെ ഇതരസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്കുമടങ്ങി.
ക്രഷർ ഉടമകൾ നടത്തുന്ന സമരമാണ് സർവകലാശാല ക്യാംപെസ് നിർമാണത്തെ ബാധിച്ചത്. മണലും മെറ്റലും ഇല്ലാത്തതിനാൽ അക്കാദമിക് ബ്ലോക്ക് ഉൾപ്പടെയുള്ള എട്ടു കെട്ടിടങ്ങളുടെ നിർമാണം മുടങ്ങി. ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങി പോകാനും തുടങ്ങി.
അടിയന്തിരമായി ഇടപെടണമെന്ന് കാണിച്ച് വൈസ് ചാൻസിലർ ജില്ല ഭരണകൂടത്തിന് കത്ത് നൽകിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നും മണലും മെറ്റലും എത്തിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. സമയബന്ധിതമായി പൂർത്തികരിച്ചില്ലെങ്കിൽ പിഴയൊടുക്കേണ്ടി വരുമെന്നതിനാൽ ഭാവിയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് കരാറുകാരെ കിട്ടില്ലെന്ന ഭയത്തിലാണ് സർവകലാശാല.