ഒരുകാറ്റിലും പച്ചക്കൊടി ഉലയില്ലെന്ന് മുസ്‌ലിം ലീഗിന് ഉറപ്പുള്ള മണ്ഡലമാണ് മലപ്പുറം. മലപ്പുറം മഞ്ചേരിയായിരുന്ന കാലംമുതലുള്ള തിരഞ്ഞെടുപ്പുകളില്‍ ഇൗ ചരിത്രം തിരുത്തേണ്ടിവന്നത് ഒരിയ്ക്കല്‍ മാത്രം. കഴിഞ്ഞതവണ ഇ.അഹമ്മദ് നേടിയ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന്‍റെ അക്കപ്പെരുക്കം മാത്രമാണ് ലീഗ് ഇക്കുറി കണക്കുകൂട്ടുന്നതും.
ലോക്സഭയിലേക്കായാലും നിയമസഭയിലേക്കായാലും ലീഗിന് മലപ്പുറത്തെ വോട്ട് ഒരു വികാരമാണ്. മഞ്ചേരി ലോക്സഭാമണ്ഡലം പുതിയ അതിര്‍ത്തിവരച്ച് മലപ്പുറമെന്ന് പേരുമാറുന്നതിന് മുമ്പും ശേഷവുമായി നടന്ന 15 തിരഞ്ഞെടുപ്പുകളില്‍ ലീഗിന് അടിപതറേണ്ടി വന്നത് ഒരിയ്ക്കല്‍ മാത്രം. 2004 ൽ കെ.പി.എ മജീദിനെ പരാജയപ്പെടുത്തിയ ടി.കെ.ഹംസയാണ് ചരിത്രം തിരുത്തിയെഴുതിയത്.
18 വർഷം നിയമസഭയിലും 25 വര്‍ഷം ലോക്സഭയിലുമായി മികവാര്‍ന്ന പാര്‍ലമെന്‍ററി ചരിത്രമുളള ഇ.അഹമ്മദ് സ്ഥിരം മണ്ഡലമായിരുന്ന മഞ്ചേരിയില്‍ നിന്ന് മാറി പൊന്നാനിയില്‍ ജനവിധി തേടിയ വര്‍ഷ·ം. യുഡിഎഫിന് കിട്ടിയ ഒരേ ഒരു സീറ്റായി അഹമ്മദിന്‍റെ പൊന്നാനി അന്ന് പൊന്നായി.
ഇത്തവണ തിരഞ്ഞെടുപ്പിനുമുന്‍പെ വിജയിച്ച സാഹചര്യമാണ് മലപ്പുറത്തെന്നാണ് ലീഗിന്‍റെ കണക്കുകൂട്ടല്‍. 2014 ല്‍ 1,94,739 വോട്ടുകളുടെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് അഹമ്മദിനെ ജനങ്ങള്‍ പാര്‍ലമെന്‍റിലേക്കയച്ചത്. സംസ്ഥാന തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. ആ ഇഷ്ടം കുറയാന്‍ ഇക്കാലത്തിനിടെ പ്രത്യേകിച്ചൊരു സാഹചര്യവും ഉരുത്തിരിഞ്ഞിട്ടില്ല. പോരാത്തതിന് ദേശീയതലത്തില്‍ ലീഗിനെ നയിക്കാന്‍ ലീഗ് നേതൃത്വം തന്നെ നിയോഗിച്ച സ്ഥാനാര്‍ഥി കൂടിയെത്തുമ്പോള്‍ ബര്‍ക്കത്തുള്ള വിജയം തന്നെയാണ് ലീഗ് മലപ്പുറത്തുനിന്ന് പ്രതീക്ഷിക്കുന്നതും.