സുരക്ഷിതമായി വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന ഒരു പാലത്തിനായി കാഞ്ഞങ്ങാട് മടിക്കൈ പനങ്ങാട്ട് നിവാസികളുടെ കാത്തിരിപ്പിന് നാലു പതിറ്റാണ്ട്. പലതവണ പാലത്തിനായി സർക്കാർ പണം അനുവദിച്ചെങ്കിലും പനങ്ങാട് തോടിനെ കുറുകെയുള്ള പാലം മാത്രം പണിയാൻ കഴിഞ്ഞിട്ടില്ല.
ഈ കാണുന്ന പാലം മാറ്റി വലിയ വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയുന്ന പാലത്തിനായി പനങ്ങാട്ടുകാർ നടക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി. മടിക്കൈ ,കോടോം ബേളൂർ പഞ്ചായത്തുകളെ തമ്മിൽ വേർതിരിക്കുന്ന തോടിന് കുറുകയുള്ള പാലത്തിന് വേണ്ടത്ര ഉയരമില്ല. വലിയ വാഹനങ്ങൾക്ക് ഇറങ്ങാനും കഴിയില്ല. പുതിയ പാലത്തിനായി നബാർഡ് രണ്ടു വർഷം മുമ്പ് 1.30 കോടി രൂപ അനുവദിച്ചിരുന്നു. പക്ഷേ ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടർന്ന് സമയത്ത് രൂപരേഖ സമർപ്പിക്കാൻ കഴിയാത്തതിനെ തുടർന്ന് ലാപ്സായി
സമീപത്തുള്ള എൽ പി, യുപി സ്കൂൾ വിദ്യാർഥികളാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. തോട്ടിൽ വെള്ളം കയറിയാൽ പിന്നെ സ്കൂളിലെത്താൻ മാർഗമില്ല. പാലം വരുന്നതോടെ കോടോം ബേളൂർ പഞ്ചായത്തിൽ നിന്നും കാഞ്ഞങ്ങാട്ടേക്കുള്ള ദൂരം പതിനെഞ്ച് കിലോമീറ്റർ കുറയും.