കാലത്തിനൊപ്പം ഒാടുകയാണ് മലപ്പുറം തിരൂർ മഞ്ചേരി റൂട്ടിലോടുന്ന ലാവർണ ബസ്. സ്വയ്പിങ് യന്ത്രത്തിന്റെ സഹായത്തോടെ യാത്രക്കാർക്ക് ബസ് ചാർജ് കാഷ്്ലെസ് ആക്കാനാണ് സൗകര്യമൊരുക്കിയത്. രാവിലെ കൺസഷൻ കാർഡുമായി കോളജിലേക്ക് കയറിയ വിദ്യാർഥികൾ പോലും കണ്ടക്ടർക്ക് നേരെ വച്ചു നീട്ടുന്നത് എ.ടി. എം കാർഡാണ്. ചില്ലറയില്ലാതെ അഞ്ഞൂറിന്റേയും രണ്ടായിരം രൂപയുടേയും നോട്ടുകളുമായി കയറുന്നവർക്കും ലാവർണ ബസിലെ സ്വയ്പിങ് സംവിധാനം ആശ്വാസമായി.
ചില്ലറ ഇല്ലാത്തവരോട് എ.ടി.എം കാർഡുണ്ടോ എന്ന് കണ്ടക്ടറും ചോദിച്ചു തുടങ്ങി. ആദ്യ പരീക്ഷണം വിജയിപ്പിച്ചാൽ മറ്റു ബസുടമകളും ലാവർണയെ മാതൃകയാക്കുമെന്നാണ് പ്രതീക്ഷ. വിദ്യാർഥികൾക്ക് സൗജന്യയാത്രയൊരുക്കിയും ജീവകാരുണ്യ പ്രവർത്തനത്തിനായി സർവീസ് നടത്തിയും നേരത്തെ ലാവർണ ശ്രദ്ധ നേടിയിരുന്നു.