പാലവും, വഴിയുമില്ലാതെ വയനാട് തിരുനെല്ലിയിലെ നെട്ടറ കോളനി. ഓരോ തിരഞ്ഞെടുപ്പിലും കോളനിയിലേക്ക് റോഡ് നിർമിക്കാമെന്ന് സ്ഥാനാർഥികൾ വാഗ്ദാനം നൽകുമെങ്കിലും പാലിക്കാറില്ല.
നാൽപത് കുടുംബങ്ങൾ താമസിക്കുന്ന നെട്ടറ കോളനിയിലേക്കുള്ള പാലമാണിത്. വർഷങ്ങൾക്ക് മുൻപ് നിർമാണം ഉപേക്ഷിച്ച കോൺഗ്രീറ്റ് പാലവുംകാണാം. കോളനിക്കാർതന്നെയാണ് ഇവിടെ മരപ്പാലം നിർമിച്ചിരിക്കുന്നത്. എല്ലാ മഴക്കാലത്തും ഇത് ഒഴുകിപ്പോകും. ഒരു കിലോമീറ്ററോളം കോളനിയിലേക്ക് നടപ്പുവഴി മാത്രമാണുള്ളത്. രോഗികളെ എടുത്തു കൊണ്ടുവേണം പോകാൻ. മഴക്കാലമായാൽ കുട്ടികളുടെ സ്കൂളിൽപോക്കും നിലയ്ക്കും.
വീടു നിർമാണത്തിനുളള സാധനങ്ങളും തല ചുമടയായി എത്തിക്കേണ്ടിവന്നു. കാട്ടിൽ നിന്ന് ശേഖരിക്കുന്ന വെള്ളമാണ് എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. വേനൽ കനക്കുമ്പോൾ അത് വറ്റുകയും ചെയ്യും. കാട്ടാനയുടെ ശല്യവും രൂക്ഷമാണ്.