ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതായതോടെ കുറ്റിയാടി ജലസേചന പദ്ധതിയുടെ പ്രവർത്തനം താളം തെറ്റി. കൊയിലാണ്ടി സെക്ഷൻ ഒാഫിസ് പൂട്ടിക്കിടക്കുകയാണ്. പ്രധാന ഒാഫിസ് പ്രവർത്തിക്കുന്നതാകട്ടെ ക്വാട്ടേഴ്സിലും
പേരാമ്പ്രയിലുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ ഒാഫിസാണിത്. ഒാഫിസായാണ് പ്രവർത്തിക്കുന്നതെങ്കിലും ഇത് ഉദ്യോഗസ്ഥർക്ക് താമസിക്കാനുള്ള ക്വാട്ടേഴ്സുകളിൽ ഒന്നാണ്. ഇതാണ് കുറ്റിയാടി ജലസേചന പദ്ധതിയുടെ പ്രധാന ഒാഫിസ്. മുറ്റത്തെ കാടുവെട്ടുന്നതുപോലും ഉദ്യോഗസ്ഥർ പിരിവെടുത്താണ്. തൊട്ടടുത്താണ് പഴയ ഒാഫിസ്. സമയാസമയങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താതെ വന്നതോടെയാണ് ഒാഫിസ് കാടുകയറിയത്. രാത്രിയായാൽ മദ്യപരുടെ താവളവുമാണ്
പേരാമ്പ്ര ഡിവിഷനു കീഴിൽ വടകര, പെരുവണ്ണാംമൂഴി, കക്കോടി എന്നീ മൂന്ന് സബ്ഡിവിഷനുകളും പത്ത് സെക്ഷൻ ഒാഫിസുകളുമാണ് കുറ്റിയാടി പദ്ധതിക്കുള്ളത്. പത്ത് എ.ഇമാർ വേണ്ടിടത്ത് രണ്ടുവർഷത്തിലേറെയായുള്ളത് മൂന്നുപേർമാത്രം
ഉദ്യോഗസ്ഥരില്ലാത്തതിനാൽ കൊയിലാണ്ടി സെക്ഷൻ ഒാഫിസിന് പുറമെ കക്കോട് ഡിവിഷൻ ഒാഫിസും അടച്ചുപൂട്ടാനൊരുങ്ങുകയാണ്