കരിപ്പൂർ വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളികളിൽ ഒരു വിഭാഗം ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് സമരത്തിൽ. പഴയ കുളളാർ കമ്പനിയിലെ മുഴുവൻ തൊഴിലാളികൾക്കും പുതിയ കമ്പനി നിയമനം നൽകാത്തതിലും പ്രതിഷേധമുണ്ട്.
കരിപ്പൂർ വിമാനത്താവളത്തിലെ ശുചീകരണ, ഗ്രൗണ്ട് ഹാന്റലിങ് ജോലികളിൽ നിന്ന് ഡൽഹി കേന്ദ്രമായ കുളളാർ കമ്പനിയെ ഒഴിവാക്കിയതോടെ ജോലി നഷ്ടമായവരാണ് ഭൂരിഭാഗവും. പകരമെത്തിയ എയർ ഇന്ത്യയുടെ സഹോദരസ്ഥാപനമായ എ.ഐ.എ.ടി.സി 40 ശതമാനം പഴയ തൊഴിലാളികൾക്കും ജോലി നൽകിയില്ല. നേരത്തെ കുളളാർ കമ്പനിക്കെതിരെ സമരം നടത്തിയവരെ പുതിയ കമ്പനി ഒഴിവാക്കിയെന്നാണ് ആക്ഷേപം. മുഴുവൻ തൊഴിലാളികൾക്കും സ്ഥിരം ജോലിക്കൊപ്പം ശമ്പള വർധന കൂടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സമരമാരംഭിച്ചു കഴിഞ്ഞു. സി.ഐ.ടി.യു സമരത്തിന് തുടക്കം കുറിച്ച് വിമാനത്താവളത്തിലേക്ക് മാർച്ച് നടത്തി.