തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്‍പ്പറേഷനെതിരായ അഴിമതി ആരോപണം അന്വേഷിക്കുമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ. താൽപര്യപത്രത്തിൽ നിന്നും വ്യത്യസ്തമായി സ്വകാര്യ കമ്പനിയ്ക്കനുകൂലമായി ഉണ്ടാക്കിയ കരാർ നഗരസഭയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാരോപണം.
നഗരപരിധിയിലെ പ്രധാന തെരുവുകളിൽ 600 വിളക്കുകാലുകൾ സ്ഥാപിക്കുന്നതാണ് പദ്ധതി.തെരുവ് വിളക്കുകൾ സ്ഥാപിച്ച് പരിപാലിക്കുന്ന കരാറുകാരന് പരസ്യ ബോർഡുകള്‍ സ്ഥാപിച്ച് വരുമാനമുണ്ടാക്കാം.പദ്ധതി നടപ്പാക്കാൻ സോളാർ സൊലൂഷൻ എന്ന കമ്പനിയുടെ താൽപര്യ പത്രം കോർപ്പറേഷൻ അംഗീകരിച്ചു.എന്നാൽ അംഗകീരിച്ച താൽപര്യ പത്രത്തിൽ വ്യത്യസ്തമായി കരാറെടുത്ത കമ്പനിയ്ക്കനുകൂലമായി വ്യവസ്ഥകൾ മാറ്റിയെന്നാണ് പരാതി
അഞ്ച് വർഷം പൂർത്തിയായാൽ വിളക്ക് കാലുകള്‍ കോർപ്പറേഷനിൽ നിക്ഷിപ്തമാകുമെന്നാണ് താൽപര്യ പത്രത്തില്‍ പറയുന്നത് എന്നാൽ കരാര്‍ നീട്ടിക്കൊടുക്കാനുള്ള വ്യവസ്ഥ സ്വകാര്യകമ്പനിയ്ക്ക് അനുവദിച്ചതായും ആരോപണമുണ്ട്.ഇക്കാര്യങ്ങൾ അന്വേഷിക്കുമെന്ന് മേയർ അറിയിച്ചു
താൽപര്യപത്രത്തിൽ നിന്നും വ്യത്യസ്തമായി തൽപര കക്ഷികൾക്ക് കരാറുണ്ടാക്കി കൊടുത്തത് േനരത്തെയും കോർപ്പറേഷന് നഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്