സമ്പൂര്‍ണ വെളിയിട വിസര്‍ജന മുക്ത ജില്ലയായി കോഴിക്കോടിനെ പ്രഖ്യാപിച്ചെങ്കിലും ശുചിമുറിയില്ലാത്ത വീടുകള്‍ നിരവധി. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കോളനികളില്‍ പോലും ഇത്തരം ഒട്ടേറെ വീടുകള്‍ മനോരമ ന്യൂസ് അന്വേഷണത്തില്‍ കണ്ടെത്തി.
കലക്ട്രേറ്റിനുമുന്നില്‍ കഴിഞ്ഞ ആറിനാണ് മന്ത്രി കോഴിക്കോടിനെ സമ്പൂര്‍ണ വെളിയിട വിസര്‍ജനമുക്ത ജില്ലയായി പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന്റെ സത്യാവസ്ഥ പരിശോധിക്കാന്‍ നഗരത്തിലേക്ക് ഒന്ന് ഇറങ്ങി നോക്കാം.
നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന കല്ലുത്താന്‍കടവ് കോളനി. നഗരത്തെ സമ്പൂർണ ശൗചാലയ ജില്ലയായി പ്രഖ്യാപിക്കുമ്പോള്‍ പ്രഥമ പരിഗണന കിട്ടേണ്ടത് ഈ കൂരകളില്‍ കഴിയുന്നവര്‍ക്കാണ് ആര്‍ക്കാണ് അറിയാത്തത്? ഇവര്‍ക്ക് ഇവിടെ ശുചിമുറിയുണ്ടോ??
ഇവിടുന്ന് ഒരു കിലോമീറ്ററില്ല ചിന്താവളപ്പ് കോളനിയിലേക്ക്. പദ്ധതിയ്ക്കു മുന്നിട്ടിറങ്ങിയ കോര്‍പ്പറേഷന്റെ മൂക്കിന്റെ തുമ്പത്താണ് അടുത്ത കോളനി. താമസിക്കുന്നതിലേറെയും കോര്‍പ്പറേഷനിലെ അടിസ്ഥാന വേതനക്കാര്‍.
ഗ്രാമപഞ്ചായത്തുകളും നഗരസഭകളിലുമായി 15,000ത്തിലധികം ശുചിമുറികള്‍ പുതുതായി നിര്‍മിച്ചുവെന്നാണ് മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ക്ക് അടിസ്ഥാനമായ കണക്ക്. പക്ഷേ,, എവിടെയാണ് നിര്‍മിച്ചതെന്ന് തദ്ദേശ സ്ഥാപനങ്ങളിലെ അധികാരകളെങ്കിലും വ്യക്തമാക്കട്ടെ.