കൊയിലാണ്ടി മല്‍സ്യബന്ധന തുറമുഖത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലേക്ക്. പ്രാദേശികഎതിർപ്പുകളെ തുടർന്നാണ് നിർമാണം ഏറെക്കാലം മുടങ്ങിയത്. തർക്കങ്ങൾ തീർത്ത് അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ് പ്രവൃത്തികൾ.
2006 ഡിസംബർ 17 ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് മൽസ്യ ബന്ധന തുറമുഖത്തിന് തറക്കല്ലിട്ടത്.മൂന്ന് വർഷത്തിനകം നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം.തുറമുഖത്തിന്റെ വാർഫിൽ മണൽ നിറക്കുന്ന ജോലിയാണ് നിലവിൽ നടക്കുന്നത്.106 മീറ്റർ വീതിയിലും 210 മീറ്റർ നീളത്തിലുമാണ് മണൽ നിറക്കേണ്ടത്.പ്രാദേശികമായ എതിർപ്പിനെതുടർന്ന് പുതിയാപ്പയിൽ നിന്നാണ് മണ്ണെടുക്കുന്നത്്.
ചെളി നീക്കാതെയാണ് മണൽ നിറക്കുന്നതെന്ന ആരോപണം മൽസ്യത്തൊഴിലാളികൾ ഉന്നയിക്കുന്നുണ്ട്.തുറമുഖത്തിന്റെ നിർമാണ ജോലികൾ മുഴുവൻ പൂർത്തിയാവാതെ ഉദ്ഘാടനം നടത്താൻ അനുവദിക്കില്ലെന്നും പറയുന്നു . മണ്ണിട്ടു നികത്തിയെടുക്കുന്ന സ്ഥലത്ത് ലേലഹാൾ, ഭക്ഷണപ്പുര,ഒാഫീസ് എന്നിവയാണ് നിർമിക്കേണ്ടത്.