കാസർകോട് തൃക്കരിപ്പൂർ ഇടയിലക്കാട് നാഗവനത്തിലെ കുരങ്ങുകൾ ദുരൂഹ സാഹചര്യത്തിൽ ചത്തൊടുങ്ങുന്നു. കുരങ്ങുകളെ വിഷം നൽകി കൊലപ്പെടുത്തിയെന്ന് സംശയം. ഒരു മാസത്തിനിടെ പത്തുകുരങ്ങുകളാണ് ചത്ത് വീണത്.
ഉത്തരകേരളത്തിലെ പ്രമുഖ കാവാണ് തൃക്കരിപ്പൂർ ഇടയിലക്കാട്ടെ നാഗവനം,. പത്തേക്കറിലേറെ വരുന്നകാവിൽ അമ്പതിനടുത്ത് കുരങ്ങുകളുണ്ട്. നാട്ടുകാര്‍ തീറ്റിപോറ്റുന്ന ഇവ കഴിഞ്ഞ ഒരു മാസമായി ദുരൂഹ സാചര്യത്തിൽ ചത്തുവീഴുകയണ്. കുരുങ്ങുകൾക്ക് വിഷം നൽകിയെന്ന് സമീപവാസി മദ്യലഹരിയിൽ പറഞ്ഞതോടെ നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിച്ചു.
വനം വകുപ്പ് പരിശോധനയിൽ അസാധാരണമായിട്ട് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇനിയും കുരങ്ങുകൾ ചത്തുവീഴുകയാണെങ്കിൽ പോസ്റ്റ് മോർട്ടം നടത്താനാണ് തീരുമാനം. കുരങ്ങുകളെ കൊല്ലുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം ഏഴുവർഷം വരെ കഠിനതടവു കിട്ടാവുന്ന കുറ്റമാണ്. ടൂറിസം കേന്ദ്രമായ വലിയപറമ്പ് ദ്വീപിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രം കൂടിയാണ് ഇടയിലക്കാടു കാവ്.